Sunday, November 3, 2019

ബിനീഷ് ബാസ്റ്റയുടെ പ്രതിഷേധം

ബിനീഷ് ബാസ്റ്റയുടെ പ്രതിഷേധം
'
ബിനീഷ് ബാസ്റ്റ് എന്നൊരു നടനും അനിൽ രാധാകൃഷ്ണമേനോൻ എന്നൊരു സംവിധായകനുമുണ്ടെന്ന വിവരം കിണറ്റിലെ തവളയായ ഞാനിപ്പോഴാണറിയുന്നത്. ഈ പുതിയ അറിവ് സമ്മാനിച്ച വിവാദത്തിനു നന്ദി.

ജാതിയുടെ പേരിലാണ് അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് ബാസ്റ്റുമായി വേദി പങ്കിടാൻ തയ്യാറാകാതിരുന്നതെങ്കിൽ ഒരു ഡി.എൻ.എ ടെസ്റ്റ് നടത്തി പിതാവ് മറ്റൊരു മേനോൻ തന്നെയെന്ന് ഉറപ്പു വരുത്തിയ ശേഷവും അദ്ദേഹത്തിന്റെ അഞ്ചാറ് തലമുറകൾക്ക് മുമ്പുള്ളവരും മേനോൻമാർ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ട് വേണം ജാത്യാഹങ്കാരം പ്രകടിപ്പിക്കാൻ. അത് അദ്ദേഹമല്ല മറ്റാരായാലും.

അതല്ല ഒരാകാശത്ത് രണ്ട് സൂര്യന്മാർ വേണ്ടെന്ന ചിന്തയിലാണെങ്കിൽ, ഒരു സംവിധായകനും നടനും വന്നാൽ കൂടുകൾ ശ്രദ്ധ കിട്ടുന്നത് നടനായിരിക്കുമെന്ന ചിന്തയിലാണെങ്കിൽ അതൊരു ഈഗോ പ്രശ്നം മാത്രമാണ്. അല്ലെങ്കിൽ അങ്ങനെ തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം.

പക്ഷെ വിവാദത്തെത്തുടർന്നുള്ള സംഭാഷണങ്ങളിൽ മിതത്വവും മാന്യതയും കാണുന്നുണ്ട്. ചബിനീഷ് ബാസ്റ്റിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അത് തെറ്റിദ്ധരിക്കപ്പെട്ടിട്ടാണെങ്കിലും ധീരമായ പ്രതികരണം. ബിനീഷ് ബാസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കിൽ അതിനുത്തരവാദികൾ കോളേജ കൃധതരും കോളേജ് യൂണിയനുമൊക്കെയാണ്. എന്തായാലും ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ എല്ലാം ഒത്തിരുന്ന് ഒരു സ്ഥിരീകരണം ആവശ്യമാണ്‌. അല്ലെങ്കിൽ കൺഫ്യൂഷൻ തീരില്ല.

മറ്റൊരു കാര്യം ചോദിക്കുവാനുള്ളത് ഇത്തരം പരിപാടികളിലൊക്കെ സിനിമാ നടന്മാരെയും സംവിധായകരെയുമൊക്കെ തന്നെ വിളിക്കണമെന്ന് എന്താണിത്ര നിർബന്ധം?  പലആളെക്കൂട്ടാ പള്ള തന്ത്രമല്ലേ? അതു പലർക്കും നല്ല തുക കൊടുത്തിട്ട്. മറ്റൊരു മേഖലയിൽ ഉള്ളവർക്കും അതിനുള്ള യോഗ്യതയില്ലേ? ഈ അനിൽ രാധാകൃഷ്ണമേനോനെ വിളിക്കുമ്പോൾ തന്നെ താനൊരു പ്രാസംഗിക നൊന്നുമല്ല എന്ന് സംഘാടകരോട് പറഞ്ഞുവെന്നാണ് പറയുന്നത്.
ഒരു യോഗത്തിൽ വന്നാൽ വല്ലതും രണ്ട് നല്ല വർത്തമാനം പറയാൻ കഴിയുന്നവരെ വിളിച്ചാലെന്താ കുഴപ്പം?

(ആരെയും കിട്ടിയില്ലെങ്കിലും നമ്മെ വിളിക്കു. ചില കൈയ്യിലിരിപ്പുകൾ കൊണ്ട് ഇവിടെ നാട്ടിൽ ഒന്ന് രണ്ട് വാർഡിലൊക്കെ നമ്മളും സെലിബ്രിറ്റികളാ! പക്ഷെ വണ്ടിക്കൂലി തരണം. ഇല്ലാഞ്ഞിട്ടാ. സിനിമാ ഫീൽഡിലുള്ളവരൊക്കെ വന്ന് വിളമ്പുന്നതിനെക്കാൾ മണ്ടത്തരങ്ങൾ നമുക്ക് വിളമ്പാൻ കഴിയും!)