Sunday, May 27, 2012

മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം!

 മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം!

സഖാവ് മണിയാശാന് ഒരു പറ്റ് പറ്റിയതായിരിക്കാം. കൈയ്യിൽ നിന്ന് പോകുന്ന കല്ലും വായിൽ നിന്നു പോകുന്ന വാക്കും തിരിച്ചു പിടിയ്ക്കാനാകില്ലല്ലോ. അദ്ദേഹം പറഞ്ഞ വാക്കുകൾ പാർട്ടിയെ പ്രതിരോധത്തിലുമാക്കിയിട്ടുണ്ട്. സഹികെട്ട് ആശാൻ  പറഞ്ഞു പോയതായിരിക്കാം. പക്ഷെ എങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്. കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.

തന്റെ പ്രസംഗത്തിന്റെ ആരോഹണാവരോഹണങ്ങൾക്കിടയിൽ സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മാധ്യമങ്ങൾ പുതിയൊരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. ഇവിടെ കോൺഗ്രസ്സുകാരും ആർ.എസ്.എസ് കാരും എൻ.ഡി.എഫുകാരും മുസ്ലിം ലീഗുകാരുമൊക്കെ നിരവധി സി.പി.ഐ.എം പ്രവർത്തകരെയും നേതാക്കളെയും കൊന്നിട്ടുണ്ട്. അതൊന്നും നമ്മുടെ വാർത്താ മാധ്യമങ്ങൾക്ക് അത്ര പ്രധാനമായി തോന്നിയിട്ടില്ല. ടി.പി.ചന്ദ്ര ശേഖരൻ വധം മാത്രമാണ് അവർക്ക് പൈശാചികമായ കൊലപാതകമായി തോന്നിയത്. കൊല ആരു നടത്തിയാലും അത് കൊടിയ പാതകം തന്നെ. അതുകൊണ്ടാണല്ലൊ കൊലയെ കൊലപാതകം എന്നു തന്നെ പറയുന്നത്. അതിപ്പോൾ ടി.പി.ചന്ദ്ര ശേഖരന്റെ വധവും പാതകം തന്നെ. ചെയ്തതാരെന്നു നോക്കിയല്ല കുറ്റകൃത്യത്തിന്റെ പ്രാധാന്യം നിശ്ചയിക്കേണ്ടത്.

സി.പി.ഐ.എമ്മിന്റെ എതിരാളികൾ സി.പി.ഐ.എം പ്രവർത്തകരെയും നേതാക്കളെയും കൊന്നതെല്ലാം മൃദുലവും മധുരതരവുമായ പുണ്യകർമ്മങ്ങളും സി.പി.ഐ.എമ്മിൽ നിന്ന് അങ്ങോട്ടുണ്ടായതെല്ലാം പൈശാചികങ്ങളെന്നും ഉള്ള മനോഭാവം വച്ചുകൊണ്ടുള്ള പ്രചരണങ്ങൾ അംഗീകരിക്കുവാനാകില്ല. കൊലക്കേസും മറ്റും നടക്കുമ്പോൾ എല്ല്ലാ  പ്രസ്ഥാനക്കാരും ചെയ്തുപോരുന്ന ചില സമ്പ്രദായങ്ങൾ മണി സഖാവിന്റെ വായിൽ നിന്നും വീണുപോയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. അദ്ദേഹം പറഞ്ഞതിന്റെ സെൻസ് അദ്യം മനസിലാക്കുക. എന്നിട്ടുവേണം ഉറഞ്ഞുതുള്ളാൻ!

54 comments:

Sidheek Thozhiyoor said...

അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അദ്ദേഹം പറഞ്ഞതിന്റെ സെൻസ് അദ്യം മനസിലാക്കുക. എന്നിട്ടുവേണം ഉറഞ്ഞുതുള്ളാൻ!
അത്ര തന്നെ.

പ്രതികരണൻ said...

മാനവികത ഇടിച്ചു പിഴിഞ്ഞ് കുപ്പിയിലാക്കി വായിലോട്ട് ഇറ്റിച്ചുകൊടുത്താല്‍ മാര്‍ക്സിസം വളരുമോ? അതിനു വേറെ ചിലതു വേണം.
മണിയാശാനെ അറിഞ്ഞു കൂടാത്ത മറ്റു നാട്ടുകാരൊക്കെ മാനവികതാവാദി(പ്രതി?)യുടെ വാക്കുകള്‍ അംഗീകരിക്കും. പച്ചവെള്ളം ചവച്ചുകുടിക്കുന്നതിനെപ്പറ്റി ക്ളാസ്സെടുക്കുന്നതിനിടയില്‍ മണി പറഞ്ഞ ഉറക്കപ്പിച്ചല്ലേ അത്...!!!
ഇനിയിപ്പം മണി ലൈവ് ആയി ആരെയെങ്കിലും കൊന്നു കാണിച്ചാലും മാനവികതാവാദികള്‍ മറ്റുള്ളവരെ പ്രതിയാക്കും.
എന്തു ചെയ്യാം! പാര്‍ട്ടിക്കിപ്പോള്‍ MONEY മതിയല്ലോ!!

Baiju Elikkattoor said...

"ഇനിയിപ്പം മണി ലൈവ് ആയി ആരെയെങ്കിലും കൊന്നു കാണിച്ചാലും മാനവികതാവാദികള്‍ മറ്റുള്ളവരെ പ്രതിയാക്കും.
എന്തു ചെയ്യാം! പാര്‍ട്ടിക്കിപ്പോള്‍ MONEY മതിയല്ലോ!!"

പരമാര്ത്ഥംു! തട്ടത്തുമാലയുടെ സൌമ്യ മുഖത്തില്‍ ഒളിഞ്ഞിരിക്കുന്ന ദംഷ്ട്രം പുറത്തേക്കു കാണുന്ന പോലെ...!!!!

Anonymous said...

വെള്ളറട: മാനഭംഗത്തിന് ഇരയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിയ്ക്കാമന്‍കോട് മണ്ണടിക്കോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജോര്‍ജിന്റെയും ശാന്തയുടെയും മകള്‍ സിന്ധു (ഷൈനി-22) യെയാണ് ശനിയാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്.

ആഴ്ചകള്‍ക്ക്മുമ്പ് കാട്ടാക്കട പന്നിയോട് ഇടയ്ക്കാവ് ലെനിന്‍ ഭവനില്‍ സ്റ്റാലിന്‍ (34) സിന്ധുവിന് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞിരുന്നു. പിന്നീട് യുവതി വെള്ളറട പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. സ്റ്റാലിന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്.

ലെനിന്‍ ഭവനിലെ സ്റാലിന്‍!
ഞങ്ങള്‍ നിയമവിധേനയല്ലാതെ കൊയ്യുകമാത്രമല്ല വിതക്കുകയും ചെയ്യും, അല്ലെ?
തട്ടത്തുമലെ, ഇനിയും ഈ പാര്‍ട്ടിയെ ന്യായീകരിച്ച്ചു നാരാതെ,
ഒരു പെരിസ്ട്രോയ്ക്കയും ഗ്ലാസ്നോസ്ടും പ്രഖ്യാപിച്ചു,
പതുക്കെ മൌനിയാവുക.
പിന്നെയും പൊതു പ്രവര്‍ത്തനം മുട്ടിവിളിക്കുന്നുവെങ്കില്‍
ലീഗിലോ കൊങ്ങസ്സിലോ അതുമല്ലെങ്കില്‍ വലതു കംമുനിസ്ടിലോ ലോകത്തെ നെട്ടിക്കണമെങ്കില്‍ ബീ ജെ പ്പി യിലോ ചെരുക

Anonymous said...

സജീമേ നിങ്ങള്‍ സീ പീ എമിനെ പിന്താങ്ങാന്‍ എത്ര സര്‍ഗ്ഗ ശേഷി ഉപയോഗിച്ചാലും അത് നിങ്ങളുടെ ക്രെടിബിളിടി ഇല്ലാതാക്കും എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല , ഇത് കൊണ്ടാണ് ഓ എന്‍ വി പറയുന്നത് എനിക്കിപ്പം പ്രതികരിക്കാന്‍ ഇല്ല (അയാള്‍ ബുദ്ധിമാന്‍) , ആ നിലപാട് എടുക്കുക. ആവര്‍ത്തിച് ആവര്‍ത്തിച്ചു സജീം പറയുന്നു കൊണ്ഗ്രസുകാര്‍ ആരെയോ കൊന്നെന്നു ആരെയാണ് കൊണ്ഗ്രസുകാര്‍ കൊന്നിട്ടുള്ളത്? അഴീക്കോടന്‍ രാഘവന്റെ വധം ആണോ ഉദ്ദേശിക്കുന്നത് , അല്ലാതെ സാധാരണ ഒരു സീ പീ എം കാരനും കൊണ്ഗ്രസുകാരന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടിട്ടില്ല. പ്രധാന കാരണം ഈ കൊല്ലുന്നവരെ സംരക്ഷിക്കാനും അതിനു ജയിലില്‍ പോയവന് എന്നും പരള്‍ കൊടുക്കാനും അവനെ സ്പെഷ്യല്‍ ബ്ലോക്കില്‍ ഇടാനും ഒന്നും കരുണാകരന്‍ പോലും ( പാര്‍ട്ടി പ്രവര്‍ത്തകരെ ഇടവും പ്രോടക്റ്റ് ചെയ്യുന്ന നേതാവ് എന്നാ നിലയില്‍ ആണ് കരുണാകരനെ ഉദാഹരിക്കുന്നത്) തയ്യാറാകില്ല. കൊണ്ഗ്രസിന്റെ അധികാര കേന്ദ്രത്തില്‍ വരുന്നവരെല്ലാം മര്യാദാ പുരുഷോത്തമന്‍ ചമയാന്‍ ആണ് താല്‍പ്പര്യപ്പെടുന്നത്. പിന്നെ പണം ഉണ്ടോ, ലെവി ഒന്നും കൊണ്ഗ്രസില്‍ പിരിക്കുന്നില്ല, കേന്ദ്രത്തില്‍ നിന്നും ഫണ്ട് കിട്ടിയാല്‍ അത് കൊണ്ടുവരുന്നവന്‍ തന്നെ മുക്കും. പിന്നെ ആരെയാണ് കൊണ്ഗ്രസുകാര്‍ ഇവിടെ കൊന്നത്? ഇവിടെ കൊല്ലുന്നത് ആര്‍ എസ് എസ് കാറും ബദല്‍ സീ പീ എമും ആണ് , ആര്‍ എസ് എസുകാര്‍ കൊല്ലാന്‍ പോയാല്‍ അവനും ജയിലില്‍ കിടന്നു നശിക്കാം എന്നെ ഉള്ളു, ഉദാഹരണം മജീദ്‌ വധം കൊട്ടാരക്കരയില്‍ ( താങ്കളുടെ അടുത്ത പ്രദേശം) ആ കേസില്‍ പെട്ട ആര്‍ എസ് എസ് കാര്‍ എല്ലാം ഈ കേസ് കൊണ്ട് നശിച്ചു നാറാണ ക്കല്ലായി പലരും ആര്‍ എസ് എസ് വിരുദ്ധരുമായി, ഒരു വെട്ടിനു കൊല്ലം പക്ഷെ പത്തു കൊല്ലം കേസ് നടക്കും അതിനു പണം വേണം അവിടെയാണ് സീ പീ എമിന്റെ കരുത്ത്, ഇഷ്ടം പോലെ പണം കെട്ടിക്കിടക്കുന്നു പാര്‍ട്ടിയില്‍ , ഒരു സാദ എന്‍ ജി ഓ ക്ലാര്‍ക്കും വര്‍ഷത്തില്‍ ഒരു രണ്ടായിരം മുതല്‍ നാലായിരം വരെ പിരിവു കൊടുക്കണം പാര്‍ട്ടിക്ക് , നാറിയ ചവറു വാരാന്‍ നടക്കുന്ന കുടുംബശ്രീ പെണ്ണുങ്ങളുടെ കയ്യില്‍ നിന്നും ഈ പാര്‍ട്ടി കൊണ്ഗ്രസിനു പിരിച്ചു ആയിരം രൂപ വീതം ഇങ്ങിനെ ആണ് കൊള്ള, ഈ പണം ഒക്കെ കയ്യില്‍ ഉണ്ട് പിന്നെ ബക്കറ്റു പിരിവ് , സ്പിരിറ്റ്‌ ലോബി, മണല്‍ ലോബി, നിലത്തില്‍ മണ്ണടി ക്കുന്നവന്‍ എന്ന് വേണ്ട പിച്ചക്കാരന്‍ പോലും പാര്‍ട്ടിക്ക് പ്രോടക്ഷന്‍ മണി കൊടുക്കണം , അങ്ങിനെ വെട്ടാനും കുത്താനും ആളെ കിട്ടും, എഫ് ഐ ആര്‍ മുതല്‍ പാര്‍ടി ഇടപെടും , പ്രതികള്‍ ഊറി പോരും, വടക്കന്‍ മലബാറില്‍ മാത്രം പ്രതികള്‍ പെട്ടെന്ന് ഇറങ്ങില്ല കാരണം മടുള്ളവര്‍ തട്ടും അതിനാണ് കണ്ണൂര്‍ ജയിലില്‍ സ്പെഷ്യല്‍ ബ്ലോക്ക് , അരുണ്‍ ഗാവ്ളി ഒക്കെ ജയിലില്‍ ഇരുന്നു അധോ ലോകം ഭരിക്കുന്നതുപോലെ ഇവര്‍ ജയിലിനുള്ളില്‍ സുരക്ഷിതര്‍ ആണ്, ദേശാഭിമാനി വായിച്ച ഇരുന്നാല്‍ മതി. വേറെ ഒരുത്തനെ തട്ടേ ണ്ടപ്പോള്‍ ഇവനെ പരോളില്‍ ഇറക്കി വിടും , ഈ നിര്‍മ്മൂലനം എസ് എഫ് ഐ, ഡിഫി, എന്ജിഓ യൂണിയന്‍, സര്‍വീസ് സംഘടനകള്‍ ഇവയില്‍ എല്ലാം പല രീതിയില്‍ നടത്തി വരുന്നു , ഇതൊരു മാഫിയാ ആണെന്ന് പറഞ്ഞാല്‍ മാഫിയ ലജ്ജിക്കും , മണി വിദ്യാഭ്യാസം ഇല്ലാതെ വെള്ളം അടിച്ചു ഉള്ള്ളത് പറഞ്ഞു , പിന്നെ തെക്കോട്ട പാര്‍ട്ടി ഗ്രാമം ഇല്ല അതിനാല്‍ ഇവിടെ യു ഡീ എഫുകാരന്റെ തലയില്‍ തല ഉണ്ട് , കൂത്ത്‌ പറമ്പ, മയ്യില്‍, ചൊക്ലി ഒക്കെ ഒന്ന് പോയി നോക്ക് , അവിടെ പെണ്ണുങ്ങളെ കെട്ടാന്‍ ആളില്ല, വസ്തുവിന് വില ഇല്ല, ഒരുത്തന്‍ രക്ഷപെടാന്‍ സമ്മതിക്കില്ല , വെസ്റ്റ്‌ ബംഗാള്‍ പോലെ തന്നെ ഒരു വികസനവും ഇല്ല , ഇന്നും മണ്ണിട്ട റോഡും മങ്ങിയ വെളിച്ചവും , രാത്രി ആയാല്‍ ബോംബ്‌ നിര്‍മ്മാണവും , ഇതാണ് പാര്‍ട്ടി ഗ്രാമം, ആര്‍ എസ് എസിനും ഉണ്ട് പാര്‍ട്ടി ഗ്രാമം അവിടെ , വെറുതെ കൊണ്ഗ്രസുകാരെ പറയാത് അക്കമിട്റ്റ് ആളെ ചൂണ്ടി പറ , മറുപടി തരാം, അഴീക്കോടന്‍ രാഘവനെ കൊന്നത് തന്നെ പാര്ട്ടിക്കകാതെ സഖാക്കള്‍ ആണ് അല്ലാതെ കരുണാകരന്‍ അല്ല, എം വീ രാഘവനെ കൊല്ലാന്‍ എത്ര തവണ നോക്കി

ഇ.എ.സജിം തട്ടത്തുമല said...

കൊല്ലും കൊലയും ചെയ്യാൻ ഒരു പാർട്ടിയിലും ഇനിയുള്ള കാലം കേരളത്തിൽ അധികമാരെയും കിട്ടില്ല. പ്രത്യേകിച്ച് തെക്കോട്ട്. കണ്ണൂരിലും പരിസരത്തും അഥവാ മലബാർ ദേശത്ത് ഇപ്പോഴും സ്ഥിതി മാറിയിട്ടില്ലെങ്കിൽ അതിന് പല കാരണങ്ങളുമുണ്ടാകും. അതിനു സി.പി.എമ്മിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെയും സ്ഥിതിഗതികൾ മാറിവരും എല്ലാവരും ജാഗ്രത പാലിച്ചില്ലെങ്കിൽ കുറച്ചു കാലം കൂടി ഇതുപോലെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെന്നിരിക്കും. അത് ഇനിയും അവശേഷിക്കുന്ന പിരിമുറുക്കങ്ങളുടെ പ്രത്യാഘാതങ്ങൾ എന്ന നിലയ്ക്ക് മാത്രമായിരിക്കും. അതുണ്ടാകാതെ നോക്കേണ്ടത് നിയമ പാലകരാണ്. പിന്നെ കോൺഗ്രാസ്സുകാർ ആരെയും കൊന്നിട്ടില്ലാ എന്നതൊക്കെ സുശീലന്റെ ആഗ്രഹങ്ങൾ മാത്രമാണ്. കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം കാരണമാണ് പലയിടത്തും സി.പി.എമ്മുകാരെ അക്രമകാരികളാക്കിയിട്ടുള്ളത്. ചിലയിടത്ത് ഇത് ആർ.എസ്.എസ് കാരും, ലീഗുകാരും, എൻ.ഡി.എഫുകാരും മറ്റുമാണ്. അലാതെ ചുമ്മാ പോകുന്നവരെ ആരെയും സി.പി.എമ്മുകാർ ഒരു രസത്തിനു ചെന്ന് ആക്രമിക്കാറില്ല. എല്ലാവരും ജനാധിപത്യബോധം ഉൾക്കൊള്ളുന്ന മുറയ്ക്കേ അക്രമങ്ങൾ ഇലാതാകൂ‍. പിന്നെ കേരളം വിട്ട് അല്പം ബംഗാൾ കൂടി ചർച്ചയാക്കൂ. പത്ത് മുപ്പതു കൊല്ലം സി.പി.എം ഭരിച്ചിട്ട് കോൺഗ്രസ്സുകാർക്കോ തൃണമൂൽകാർക്കോ അവിടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയോ ആക്രമിക്കുകയോ ഊരു വിലക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴോ? കേരളത്തിലെ ഒരു സമകാലിക സംഭവം എടുത്തുവച്ച് പാർട്ടിയെ മൊത്തം നിലമ്പരിശാക്കാമെന്ന വ്യാമോഹങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ അത് അക്രമത്തെയോ കൊലപാതകത്തെയോ ന്യായീകരിക്കലലല്ല . കൊലപാതക രാഷ്ട്രീയം ഇന്ന് ഒരു മാർക്സിസ്റ്റ് പ്രവർത്തകനും ആഗ്രഹിക്കുന്നില്ല. അതിന് ആർക്കും സമയവുമില്ല. സി.പി.എമ്മുകാർ ഗാന്ധിയന്മാരുമല്ല അക്രമം ആഗ്രഹിക്കുന്നവരുമല്ല. പിന്നെ മൌനം പാലിക്കണമെന്ന സുശീലന്റെ ഉപദേശം. കുറച്ചു ദിവസം മൌനമായിത്തന്നെ ഇരുന്നു. ആ മൌനത്തിലുമുണ്ടായിരുന്നു എന്റെ സന്ദേശം. പക്ഷെ ടി.പി. വധത്തിന്റെ പേരിൽ പാർട്ടി പിരിച്ചുവിടണമെന്നും നിരോധിക്കണമെന്നുമൊക്കെ പറഞ്ഞ് ചില വിഢികൾ നൃത്തം ചെയുമ്പോൾ മിണ്ടാതിരിക്കുന്നത് വലിയ ആദർശമായി തോന്നിയില്ല. കുറച്ചു കൂടി വിശദമായി പോസ്റ്റ് എഴുതണമെന്നുണ്ടായിരുന്നെങ്കിലും സമയത്തിന്റെ ഒരല്പം പ്രശ്നങ്ങൾ ഉണ്ട്.അതുകൊണ്ടാണ് ചെറിയ കുറിപ്പുകളിൽ ഒതുക്കുന്നത്. മേൽ ആരോ ഒരാൾ സൂചിപ്പിച്ചതുപോലെ കോൺഗ്രസ്സിലും ലീഗിലും എൻഡീഎഫിലും ബി.ജെപിയിലുമൊന്നും ചേരാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല കേട്ടോ. പാർട്ടി അപകടത്തിൽ പെടുമ്പോൾ ഒക്കെ അതിനെ തള്ളിപ്പറഞ്ഞ് ആദർശപുങ്കവനാകാൻ ഞാൻ ആരല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. നിങ്ങളാരും വിഷമിക്കേണ്ട. അതിജീവിക്കും. അതിജീവിക്കുകതന്നെ ചെയ്യും. ചൈനയിൽ സുനാമിയുണ്ടായാലും പിണറായി വിജയനാണുത്തരവാദി എന്ന് പ്രചരിപ്പിക്കുന്ന മനോരോഗികളുടെ ഒരു ചെറു സമൂഹം ഇവിടെയുണ്ട്. ചില മാധ്യമങ്ങളടക്കം.കാരണം പിണറായി പാർട്ടി സെക്രട്ടറിയായി പോയില്ലേ! സി.പി.എം മാധ്യമസഹായത്താൽ വളർന്ന പാർട്ടിയല്ല. ഈ പ്രതിരോധങ്ങളെല്ലാം അതിജീവിക്കുവാനുള്ള കരുത്തൊക്കെ കേരളത്തിലെ പാർട്ടിക്കുണ്ട്. എത്രയോ ശത്രുവിഢികൾ എത്രയോ തവണ ചരമഗീതമെഴുതിയ പാർട്ടിയാണിപ്പോഴും ജ്വലിച്ചു നിൽക്കുന്നത്. പിന്നല്ലേ! സി.പി.ഐ.എമ്മുകാരെ കള്ളക്കേസുകളിൽ കുടുക്കുന്നത് പണ്ടുമുതലേ പ്രാദേശികതലം തൊട്ടുള്ള കോൺഗ്രസ്സുകാർക്ക് ഒരു സുഖകരമായ അനുഭവമായിരുന്നിട്ടുണ്ട്. അതിന്റെ ചില ഓർമ്മ പുതുക്കലുകളാണ് ഇപ്പോൾ നടക്കുന്ന അറസ്റ്റാഘോഷങ്ങളും മറ്റും. എവിടം വരെയെത്തുമെന്നറിയാമല്ലോ!

humanbeing(body and soul) said...

ഇതുവരെ ചെയ്ത കൊലപാതകങ്ങളുടെ ചരിത്ര വായന നമുക്ക് നിര്‍താം.ഇപ്പോഴത്തെ പോലെ
ആദ്യ രാഷ്ട്രീയ കൊലപാതകം മുതല്‍ കൊന്നവരെയോ പാര്‍ടി കൊടുക്കുന്ന ലിസ്റ്റിലുള്ളവരെയോ
അല്ലാതെ ഗൂഡാലോചന നടത്തിയവരെയും കൊല്ലാന്‍ അനുവാദം കൊടുത്ത നേതാക്കളെയും
പ്രതികളാക്കാന്‍ നമ്മുടെ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നെങ്കില്‍ അകാലത്തില്‍ കെടുത്തപ്പെട്ട
നിരവധി ചെറുപ്പക്കാര്‍കു ഒരു ജീവിതമുണ്ടാവുമായിരുന്നു.പരസ്പരം കുറ്റപ്പെടുത്തേണ്ട.ഇനി മുതലെങ്കിലും എല്ലാ രാഷ്ട്രീയ "മേലാളന്‍മാര്‍കും" ഇതൊരു പാഡമാവട്ടെ.

Madhu said...

ടി പി ചന്ദ്രശേഖരന്‍ വധവും ആയി എനിക്ക് ഉള്ള ചില സംശയങ്ങള്‍...ടി പി യെ കൊന്നവര്‍ ആരാരായാലും അവര്‍ ശിക്ഷിക്കപെടണം

അതില്‍ തര്‍ക്കമില്ല ..പക്ഷെ

1)ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയില്‍ ആണോ ?

2) ഏതെങ്കിലും ഒരു കൊലപാതകം നടന്ന്റ്നടന്ന ഉടനെ കെ പി സി സി പ്രസിഡണ്ട് (ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ) പോലീസ് ഉദ്യോഗസ്ഥരുമായി മുറി അടച്ചിരുന്നുള്ള ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ആവശ്യം ഉണ്ടോ ?

3) ആദ്യം അറസ്റ്റിലായ രാമചന്ദ്രന്റെ(?) പേരില്‍ ഉള്ള കുററം തന്റെ വെച്ച് നടന്ന വിരുന്നില്‍ ടി പി യെ ക്ഷണിച്ച് കൊലപാതക സംഘത്തിന് കാണിച്ചു കൊടുത്തു.

4)പിന്നീടു അറസ്റ്റില്‍ ആയ സിജിത് പറയുന്നു രണ്ടു വര്‍ഷമായി ടി പി യെ കൊല്ലാന്‍ താന്‍ ഉള്‍പ്പെട്ട സംഘം ശ്രമിക്കുന്നു. പിന്നെ എന്തിനാണ്‌ വിരുന്നില്‍ വെച്ചു ടി പി യെ കാണിച്ച്‌ കൊടുത്തത് ?

5) പണ്ട് മുത്തൂറ്റ് കൊലക്കേസില്‍ എസ് കത്തി നിര്‍മിച്ചപ്പോള്‍ ആരായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍?ഇപ്പോള്‍ ചൊക്ലിയിലെ കിണറ്റില്‍ നിന്നും വടിവാള്‍ കണ്ടെടുത്തപ്പോള്‍ ആരാണ് കേസ് അന്വേഷിക്കുന്നത് ?

6) ചാവക്കാട് സുനില്‍ വധക്കേസ് , ഐ എസ് ആര്‍ ആറോ ചാരക്കേസ്,മുത്തൂറ്റ് കൊലക്കേസ് തുടങ്ങിയ കേസുകളില്‍ മാധ്യമ വിചാരണകള്‍ക്ക് ഒടുക്കം എന്താണ് സംഭവിച്ചത്‌ ?

7) ഏതു പാര്‍ട്ടി ക്കാര്‍ക്ക് പഞ്ചായത്തു പ്രസി ഡ ണ്ട് സ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആണ് ആര്‍ എം പി രൂപം കൊണ്ടത്‌ ? അവരും ആര്‍ എം പി യുമായി ഇപ്പോഴെന്താണ് ബന്ധം ?

8) ഞങ്ങള്‍ പറഞ്ഞത് ഏറ്റു പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഇവിടത്തെ സാംസ്കാരിക നായകര്‍ ആയി തുടരണ്ട എന്ന് പറയുന്നത് ഫാസിസം തന്നെ അല്ലേ ?

Manoj മനോജ് said...

ആദ്യം ഒരു ഓഫ്: എപ്പോഴും ഉയർന്ന് കേൾക്കുന്ന ഒന്നാണു അഹിംസ കൊണ്ടാണു സ്വാതന്ത്ര്യം കിട്ടിയത് എന്ന്... സ്വാതന്ത്ര്യകാലഘട്ടത്തിന്റെ അവസാന നാളുകൾ നിരീക്ഷിക്കുന്നവർക്ക് അങ്ങിനെ ഒരു നിഗമനത്തിൽ എത്തുവാൻ കഴിയുമോ? “ഡു ഓർ ഡൈ” എന്ന് പറഞ്ഞ് കർട്ടനു പിറകിലേയ്ക്ക് വലിഞ്ഞതിനു ശേഷം ഇന്ത്യയിൽ ഏതു തരത്തിലുള്ള മുന്നേറ്റമാണു നടന്നത്? പ്രത്യേകിച്ച് ഐ.എൻ.എ. ട്രയലിനോട് അനുബന്ധിച്ച് നടന്ന സംഭവങ്ങൾക്ക് ശേഷം!! നെഹ്രു പോലും ഗാന്ധിയുടെ അഭിപ്രായത്തെ മറികടന്ന് അംഹിസ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ ഐ.എൻ.എ. ഭടന്മാർക്ക് വേണ്ടി വാദിക്കുവാൻ മടക്കി പെട്ടിയിൽ വെച്ചിരുന്ന കറുത്ത ഗൌൺ എടുത്തണിഞ്ഞു!!

ഇനി ടോപ്പിക്കിലേയ്ക്ക്... നോർത്ത് കേരളത്തിൽ കൊല്ലും കൊലയും എന്നാൽ സൌത്ത് കേരളത്തിൽ അതില്ല എന്ന് അവകാശപ്പെടുവാനും കഴിയുന്നത് എന്ത് കൊണ്ടാണു എന്ന് ചിന്തിക്കേണ്ടത് ആവശ്യമല്ലേ... കോൺഗ്രസ്സിന്റെ തലപ്പത്ത് നോർത്ത് കേരളത്തിൽ നിന്നുള്ള ആ “പ്രമുഖൻ” വന്നാൽ എന്തായിരിക്കും കോൺഗ്രസ്സിന്റെ സ്ഥിതി എന്ന് ചിന്തിക്കേണ്ടതല്ലേ...

വിമോചന കാലഘട്ടത്തിലും അടിയന്തരാവസ്ഥ സമയത്തും കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് കേരളീയർ നേരിടേണ്ടി വന്നത് എന്തായിരുന്നു എന്ന് പെട്ടെന്ന് മറക്കുവാൻ കേരളീയർക്ക് കഴിയുമോ!!! പിന്നീട് പോലീസിനെ ഉപയോഗിച്ച് നടന്ന തങ്കമണി സംഭവത്തെ പറ്റി പുറത്ത് വന്ന വാർത്തകളുടെ ഭയാനകത കേരളീയർ മറന്ന് കളയുമോ!!!

ഇനി രാഷ്ട്രീയത്തിൽ മാത്രമാണോ എതിർക്കുന്നവരെ ഇല്ലാതാക്കുന്നത്? കേരളത്തിലെ ചില റോഡ് “അപകടങ്ങളുടെ” യഥാർത്ഥ ചരിത്രം തേടി പോയാൽ ഒരു പക്ഷേ ചെന്നെത്തുക രാഷ്ട്രീയക്കാരല്ലാത്ത ചില നേതാക്കളുടെ “പക”യിലായിരിക്കാം...

വർഷങ്ങൾക്ക് മുൻപ് പശ്ചിമ കൊച്ചിയിലെ ഒരു അമ്പലത്തിന്റെ ഭരണത്തിലേയ്ക്കുള്ള ഇലക്ഷനു പ്രതിപക്ഷത്തെ പേടിപ്പെടുത്തുവാൻ അമ്പലത്തിന്റെ ഭരണത്തിലിരുന്ന “സാമുദായിക നേതാവ്” അന്നത്തെ “പ്രമുഖനായ” ഗുണ്ടയെ “ക്ഷണിച്ച്” പോലീസ് സന്നാഹത്തിനു മുന്നിൽ ഒരുമിച്ച് നിന്ന ചിത്രം ഇന്നും മുന്നിൽ നിന്ന് മറഞ്ഞിട്ടില്ല...

തന്നെ ഇങ്ങനെ ആക്കിയത് ആരൊക്കെ എന്ന് വിളിച്ച് പറയുവാൻ പോകുന്നു എന്ന് ആ ഗുണ്ട പിന്നീട് പറഞ്ഞപ്പോൾ അത് വരെ ടിയാനോടൊപ്പം നെഞ്ച് വിരിച്ച് നിന്ന പല “നേതാക്കളും” ഒളിവിൽ പോയതും ആ ഗുണ്ടയുടെ വാർത്തകൾ ഒതുക്കുവാൻ “ഭാഗ്യത്തിനു” കേരളത്തിലെ ഒരു സ്റ്റേഷനിൽ മലം തീറ്റിച്ച സംഭവം ഉണ്ടായതും കേരളീയർ മറന്നാലും ആ അമ്പലത്തിലെ അംഗങ്ങൾ മറക്കില്ല ;)

പറഞ്ഞ് വന്നത് കേരളീയർ ചർച്ച ചെയ്യേണ്ടത് എതിരാളികളെ ഒതുക്കുവാൻ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ വിലയ്ക്കെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ എങ്ങിനെ ഇല്ലാതാക്കാം എന്നതിനെയാണു... കൊലപാതങ്ങൾ നടത്തുവാൻ മടിയില്ല എന്ന് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന നോർത്ത് കേരളത്തിൽ “രാഷ്ട്രീയ കൊലപാതകങ്ങൾ” എന്ന് മാധ്യമങ്ങൾ വിളിക്കുന്ന സംഭവങ്ങളിൽ ഇപ്പോൾ പിടിയിലാകുന്നവർ പഴയത് പോലെ പാർട്ടി പ്രവർത്തകരോ അനുഭാവികളോ അല്ല മറിച്ച് ക്വട്ടേഷൻ സംഘങ്ങളാണു എന്നത് ആരും കാണാതെ പോകരുത്....

kaalidaasan said...

>>>തന്റെ പ്രസംഗത്തിന്റെ ആരോഹണാവരോഹണങ്ങൾക്കിടയിൽ സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മാധ്യമങ്ങൾ പുതിയൊരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. <<<<

സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ!!!. കഷ്ടം.

താങ്കള്‍ ഒരധ്യാപകനാണെന്നാണല്ലോ അവകാശപ്പെടുന്നത്. താങ്കള്‍ വിദ്യാര്‍ത്ഥികളെ കള്ളം പറഞ്ഞു പഠിപ്പിക്കാറുണ്ടല്ലേ. അവരെ ഓര്‍ത്ത് സഹതാപം  തോന്നുന്നു.

മണി ഇതൊക്കെ പറഞ്ഞ സന്ദര്‍ഭം ഏതാണു മാഷേ? കല്യാണാഘോഷമാണോ? ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പാര്‍ട്ടി നേതക്കള്‍ പ്രതികളാക്കപ്പെട്ടപ്പോള്‍, പാര്‍ട്ടി പ്രതിരോധത്തിലായി. അതിന്റെ ജാള്യത മറയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും  നടത്തിയ വിശദീകരണ യോഗത്തിലല്ലേ മണി പ്രസംഗിച്ചത്. അതല്ലാതെ വേറെ ഏത് സന്ദര്‍ഭമാണെന്ന് താങ്കളൊന്ന് വിശദീകരിച്ചേ.

സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകളൊന്നുമല്ല മണി പറഞ്ഞത്. ആലോചിച്ചുറച്ചു നടത്തിയ പരാമര്‍ശങ്ങളാണ്. ഒനോ രണ്ടോ അല്ല വാക്കുകള്‍. അതിലെ പ്രധാന ഭാഗം.

ഞങ്ങള്‍ ചെയ്തതല്ലെന്ന് പറഞ്ഞാല്‍ ചെയ്തതല്ല. ചെയ്തതാണെങ്കില്‍ ആണുങ്ങളെപ്പോലെ ചെയ്തതാണെന്ന് പറയുമല്ലോ? അതിന്റെ ന്യായവും പറയും. അത് പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. ഇത് പാര്‍ട്ടി വേറെയാ.

റവല്യൂഷനറിക്കാരും യു.ഡി.എഫും കോണ്‍ഗ്രസ്സും സകല ആളുകളും ഞങ്ങടെ ആളുകളുടെ സ്വത്തുക്കളും വീടുകളും തകര്‍ക്കുന്നു. ഇതിനെല്ലാം വിടുപണി ചെയ്ത ആഭ്യന്തരമന്ത്രിയുടെ ചെരുപ്പ് നക്കുന്ന പോലീസുകാരെയൊക്കെയുണ്ടല്ലൊ.....? നീയെല്ലാം ഉത്തരം പറയേണ്ടിവരും. നിന്നെയൊന്നും ഞങ്ങള്‍ വഴിയേ വിടുകേല. ഞങ്ങളെയൊന്നും ഒരു കുന്തവും ചെയ്യുകേല. ചെയ്താല്‍ ചെയെ്തന്ന് പറയും. ഇത് വേറെയാ പാര്‍ട്ടി. പണി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. 1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്‌റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍. മത്തായി എന്നുപറയുന്ന ഒരു വായിനോക്കി എസ്.ഐ. അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് വേറൊരു വായിനോക്കി. ആഭ്യന്തരമന്ത്രി ഒരു വായിനോക്കി; വയലാര്‍ രവി. ഇവര് ചെയ്തതാ.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടുകൂടി ഖദര്‍ വലിച്ചിട്ടേച്ച് കോണ്‍ഗ്രസ്സുകാര്‍ അവിടെനിന്ന് ഊളിയിട്ടു. പിന്നെ കുറച്ചുനാളത്തേക്ക് ഞാനീ ഖദറും ഇട്ടോണ്ട് നടന്നോട്ടേന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു. കാരണമെന്താ? അടി പേടിച്ച്. അതുകൊണ്ട് ഞങ്ങളെ, ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടീനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങളിതെല്ലാം കുറേ കണ്ടതാ. കാരണം, കൈകാര്യം ചെയ്ത് ശീലമുണ്ട്.


മാഷേ താങ്കള്‍ ആരെയാണു വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നത്? ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റല്ല എന്നു പറയുന്ന പിണറായി വിജയന്റെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പറഞ്ഞ വാക്കുകളാണിവ. വെടിക്കെട്ടുകാരന്റെ ഈ പട്ടിക്ക് വിടുപണി ചെയ്യുന്ന താങ്കളെ എന്തു വിളിക്കണം മാഷേ?

kaalidaasan said...

>>>എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്.<<<<<

മണി ധൈര്യാശാലിയും, സത്യസന്ധനുമാണെന്നു പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. താന്‍ ചെയ്ത വീര കൃത്യങ്ങള്‍ സത്യസന്ധമായി തന്നെ പൊതു ജനത്തോട് പറഞ്ഞു. കൊലപാതകം നടത്തിയിട്ട് പൊതു വേദിയില്‍ അത് സമ്മതിക്കാന്‍ അസാമാന്യ ധൈര്യം തന്നെ വേണം. ജഡ്ജിമാരെ ശുഭന്‍ എനു വിളിച്ചിട്ട്, ശിക്ഷഭയന്ന് ശുംഭന്റെ അര്‍ത്ഥം ജഡ്ജിമാരെ പഠിപ്പിക്കാന്‍ ഇറങ്ങിയ ജയരാജനേക്കാളും സത്യസന്ധതയും ധൈര്യവും  മണിയാശാനുണ്ട്. കൊലക്കുറ്റത്തിന്, ഇന്‍ഡ്യന്‍ ശിക്ഷാനിയമം നല്‍കുന്ന ശിക്ഷ എന്താണെന്നറിഞ്ഞു കൊണ്ട്, കൊലപാതകങ്ങള്‍,  അതും മൂന്നെണ്ണം  നടത്തിയതെങ്ങനെ, എന്നു പൊതു ജനത്തോട് തുറന്നു പറയുന്ന സത്യ സന്ധതക്ക് ഒരു താമ്ര പത്രം തന്നെ നല്‍കേണ്ടതാണ്. അതും കൊലപാതകം നടത്തിയവരെ സമ്മതിപ്പിക്കാന്‍ മൂന്നാം മുറ പയറ്റേണ്ട ഒരു രാജ്യത്ത്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ട്, ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കാലു വെട്ടുമെന്നു പറയുന്ന നിഷ്കളങ്കതയും കമ്യൂണിസ്റ്റുകാരന്റെ ഗുണമാണോ മാഷേ?

സഖാവ് മണിയാശാന്‍ ഇപ്പോളും വി എസിന്റെ ചേരിയില്‍ ആയിരുന്നെങ്കില്‍ സഖാവ് തട്ടത്തു മല എന്തായിരുന്നു ഇപ്പോള്‍ എഴുതി വയ്ക്കുക എന്നറിയാന്‍ ഏതായാലും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. വി എസിനെ പോളിറ്റ് ബ്യൂറോ ശാസിച്ചു എന്ന ഒരു വ്യാജ വാര്‍ത്ത വന്നപ്പോഴേക്കും, സഖാവ് എഴുതി വിട്ടതു ഓര്‍മ്മയില്‍ നിന്നും പോകുന്നില്ല.

kaalidaasan said...

>>>കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.<<<<<

മറ്റ് പ്രസ്ഥാനങ്ങള്‍ അവിടെ നില്‍ക്കട്ടെ സഖാവെ. സി പി എം എന്ന പ്രസ്ഥാനം നാളിതുവരെ നടത്തിയിട്ടുള്ള അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും ഏതൊക്കെ ആണെന്ന് ഒന്നു വിശദീകരിക്കാമോ?

ഒന്നു മാത്രം പറഞ്ഞാലും  മതി. ഇപ്പോള്‍ ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി പി എമ്മിന്റെ ഏരിയ സെക്രട്ടറി വരെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇത് സി പി എം എന്ന പ്രസ്ഥാനം നടത്തിയ കൊലപാതകമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

kaalidaasan said...

>>>കൊലക്കേസും മറ്റും നടക്കുമ്പോൾ എല്ല്ലാ പ്രസ്ഥാനക്കാരും ചെയ്തുപോരുന്ന ചില സമ്പ്രദായങ്ങൾ മണി സഖാവിന്റെ വായിൽ നിന്നും വീണുപോയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല.<<<<<

മണി സഖാവിന്റെ ചില സമ്പ്രദായങ്ങളിതാ.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.

ഇത് തട്ടത്തുമല സഖാവിനു അത്ര വലിയ കാര്യമായിരിക്കില്ല. പക്ഷെ മനുഷ്യ ജാതിയില്‍ ജനിച്ച ബഹു ഭൂരിപക്ഷം  ജീവികള്‍ക്കും  വലിയ കാര്യം തന്നെയാണ്.

kaalidaasan said...

>>>ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. <<<<<


പിണറായി ഭക്തി കൊണ്ട് താങ്കളുടെ സമനില തെറ്റിയെന്നു തോന്നുന്നു.

13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു, എന്ന രീതിയിലാണ്, സി പി എം എന്ന പാര്‍ട്ടി വളര്‍ന്നതെന്നൊക്കെ പറയുന്ന താങ്കളുടെ തൊലിക്കട്ടി അപാരമെന്നു പറയേണ്ടി വരുന്നു.

അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല, എന്നതൊക്കെ താങ്കളുടെ വെറും തോന്നലാണ്. ചുക്കു മാത്രമല്ല, ചുണ്ണാമ്പും സംഭവിക്കും എന്നതിന്റെ തളിവാണ്,. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍, പാര്‍ട്ടി ഒരു തീപന്തമാകും എന്നൊക്കെ പിണറായി അലറിയതും. തീപ്പന്തം പോയിട്ട് ഒരു മെഴുകു തിരി പോലുമാകാന്‍ പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ കഴിയില്ല സഖാവേ. പാര്‍ട്ടി അനുഭാവികളില്‍ ഭൂരി ഭാഗവും ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്ന് വിശ്വസിക്കുന്നു. കുഞ്ഞാലിയും, ഉമ്മന്‍ ചാണ്ടിയും ആയുള്ള പാര്‍ട്ടി നേതാക്കളുടെ നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് താഴെ തട്ടില്‍ അവസാനിപ്പിക്കാം എന്ന ഒരു നേരിയ പ്രതീക്ഷ മാത്രമേ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളൂ. അതിനു പോലും  മണിയുടെ വെളിപ്പെടുത്തലും താങ്കളേപ്പോലുള്ള കമ്മൂണിസ്റ്റുകാരുടെ നിലപാടും പാര വയ്ക്കുന്നുമുണ്ട്.

kaalidaasan said...

>>>കൊല്ലും കൊലയും ചെയ്യാൻ ഒരു പാർട്ടിയിലും ഇനിയുള്ള കാലം കേരളത്തിൽ അധികമാരെയും കിട്ടില്ല. പ്രത്യേകിച്ച് തെക്കോട്ട്. കണ്ണൂരിലും പരിസരത്തും അഥവാ മലബാർ ദേശത്ത് ഇപ്പോഴും സ്ഥിതി മാറിയിട്ടില്ലെങ്കിൽ അതിന് പല കാരണങ്ങളുമുണ്ടാകും.<<<<<

ഇതു വരെ കിട്ടിയിരുന്നു. ഇനി കിട്ടില്ല അല്ലേ.

കൊല്ലും കൊലയും ഇപ്പോള്‍ ഔട്ട് സോര്‍സ് ചെയ്യുകയല്ലേ. ഇവന്റ് മാനേജ്മെന്റ് പോലെ. അതുപോലെ ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്ള ഔട്ട് സോഴ്‌സിംഗിന്റെ കഥകളല്ലേ ഔട്ട് സോഴ്‌സിംഗ് ലേലത്തില്‍ പിടിച്ച ഒരു കൊലയാളി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞതും. അതിന്റെ പിന്നാലെ പോയപ്പോള്‍, ഔട്ട് സോഴ്‌സ് ചെയ്ത ചിലരെ അറസ്റ്റ് ചെയ്യുന്നതിലേക്കും നയിച്ചു. ഔട്ട് സോഴ്സ് ചെയ്ത ബ്രാഞ്ച് മാനേജരേയേ ഇപ്പോള്‍ പിടിച്ചിട്ടുള്ളു. ഇനി റീജണല്‍ മാനേജരും, ജെനെറല്‍ മാനേജരും ഒരു പക്ഷെ പിടിയിലായേക്കും.

മണിയാശാന്റെ വീരകൃത്യങ്ങളൊക്കെ രണ്ടു പതിറ്റാണ്ടു മുമ്പ് നടന്നവയാണ്. കേരളത്തിനു തെക്കോട്ട് ഇതുപോലെ വളര്‍ച്ചക്കാവശ്യമുള്ള വളപ്രയോഗങ്ങളുണ്ടായിട്ടുണ്ട് എന്നതൊക്കെ എനിക്ക് പുതിയ അറിവാണ്. പിന്നെ ഓപ്പറേഷനിലൊക്കെ പങ്കെടുത്ത പ്രയോഗിക പരിചയമുള്ള താങ്കളൊക്കെ പറയുമ്പോള്‍  വിശ്വസിക്കാതിരിക്കാനും ആകുന്നില്ല.

kaalidaasan said...

>>>പാർട്ടി അപകടത്തിൽ പെടുമ്പോൾ ഒക്കെ അതിനെ തള്ളിപ്പറഞ്ഞ് ആദർശപുങ്കവനാകാൻ ഞാൻ ആരല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. .<<<<<


പറയേണ്ടതില്ല. മനസിലായി.

പാര്‍ട്ടിയെ ഇതുപോലെയുള്ള അപകടത്തില്‍ കൊണ്ട് ചാടിച്ചവരേക്കുറിച്ച് ആലോചിക്കയേ അരുത്. ദൈവ ദോഷമുണ്ടാകും. ദൈവം കോപിച്ചാല്‍ പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെയാണ്. എടോ തട്ടത്തുമലേ, നീ ആരാണെന്നാ നെന്റെ വിചാരം, എന്നൊക്കെ ചോദിച്ചു കളയും. ഉത്തരം മുട്ടിക്കും. ചോദിച്ചാല്‍ ആരാണെന്നു പറയാന്‍ പോറ്റുമോ? പാര്‍ട്ടിയിലെ കൊടിവച്ച വമ്പന്‍മാര്‍ക്ക് ഇതു വരെ പറയാന്‍ പറ്റിയിട്ടില്ല. വയനാട് എന്ന ഇട്ടാവട്ടത്തില്‍ നിന്നും വന്നവനെ വരെ ഉത്തരം മുട്ടിച്ച വെടിക്കെട്ടുകാരനോടാണോ കളി.

തള്ളിപ്പറയേണ്ടതിനെയൊക്കെ തള്ളിപ്പറയണം.അതിനാണു മനുഷ്യനു വിശേഷബുദ്ധി എന്ന ഒന്നുള്ളത്. അല്ലെങ്കില്‍ അതുള്ള ആളുകള്‍ പിണറായിയുടെ തുപ്പലു വരെ വിഴുങ്ങുന്നവരെ "വെടിക്കെട്ടു കാരന്റെ പട്ടി" എന്നു വിളിക്കും. എങ്കിലും വെടിക്കെട്ടു കാരനോ "പട്ടി"കള്‍ക്കോ യാതൊരു കൂസലുമില്ല. മണിയാശാന്‍ പറഞ്ഞതു കേട്ടില്ലേ. "വെടിക്കെട്ടു കാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട" എന്ന്. വെടിക്കെട്ടു കാരന്റെ ധാര്‍ഷ്ട്യം "പട്ടി"കളിലേക്ക് പകര്‍ന്നു പോകുന്ന കാഴ്ച്ച നയനമനോഹരം.

"ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദര്‍ശ പുങ്കവനെ പ്രതിയാക്കണം", എന്നു വെടിക്കെട്ടുകാരന്റെ വേറൊരു "പട്ടി" പറഞ്ഞപ്പോള്‍, അത് "ഏറനാടന്‍ തമാശ"യായേ വെടിക്കെട്ടുകാരന്‍ കണ്ടുള്ളൂ. പക്ഷെ ഇതേ കേസില്‍ വെടിക്കെട്ടു കാരന്റെ മറ്റൊരു "പട്ടി"യെ പ്രതിയാക്കണമെന്ന്, ചെന്നിത്തല പറഞ്ഞപ്പോള്‍, പാര്‍ട്ടി ഒരു തീപ്പന്തമാകും എന്നാണ്, വെടിക്കെട്ടുകാരന്‍ പറഞ്ഞതും. വെടിക്കെട്ടിനു തീകൊളുത്താന്‍ തീ വേണമല്ലോ. അല്ലെങ്കില്‍ എന്തോന്ന് വെടിക്കെട്ട്.

ഞാന്‍ ചിലരെ "പട്ടി" എന്നു വിളിച്ചു എന്നും പറഞ്ഞ് എന്റെ നേരെ കുരയ്ക്കല്ലേ. മണിയാശാന്‍ പറഞ്ഞ "മലനാടന്‍ തമാശ"യിലെ ചില പ്രയോഗങ്ങള്‍ ഞാന്‍ കടമെടുത്തതേ ഉള്ളു.

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Anonymous said...

ഹൈറേഞ്ചില്‍ സിപിഎം പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ട കൊലപാതകങ്ങള്‍ അര ഡസനിലധികം വരും. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയായ അഞ്ചേരി ബേബിയെ ശാമ്പന്താറയ്ക്കു സമീപത്തുവച്ച് വെടിവച്ച് കൊന്നത്. 1983 ജനുവരി 16ന് കുളപ്പാറച്ചാലില്‍ വച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മുള്ളന്‍ചിറ മത്തായിയും 1983 ജനുവരി ആറിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുട്ടുകാട് നാണപ്പനും കൊല്ലപ്പെട്ടു. ഇതു മൂന്നുമാണ് മണിയാശാന്‍ പറഞ്ഞ മൂന്നു കൊലപാതകങ്ങള്‍.
1991ല്‍ മധുര ഡി.സി.സി അംഗമായ ഐ.എല്‍.നായിഡുവിനെ അദ്ദേഹത്തിന്റെ എസ്റ്റേറ്റിലെ തൊഴില്‍തര്‍ക്കത്തിന്റെ പേരില്‍ ബോഡിമെട്ടില്‍വച്ച് വകവരുത്തി. കൂത്തുപറമ്പ് സംഭവത്തെ തുടര്‍ന്നു നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഈ കേസിലെ പ്രധാന സാക്ഷിയും നായിഡുവിന്റെ അളിയനുമായ ആറ്റുകാട് രാമകൃഷ്ണനെ വകവരുത്തി. പിന്നീട് 1994ല്‍ പാര്‍ട്ടി വിട്ട് ജെഎസ്എസ് രൂപീകരിച്ച വലരില്‍ കുട്ടച്ചന്‍, 1995ല്‍ തലയന്‍കാവ് കുട്ടായി തുടങ്ങിയവരുടെയെല്ലാം കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മാണ് പ്രതിസ്ഥാനത്തായത്. കുട്ടായിയെ ബലമായി പിടിച്ച് വിഷം നല്‍കി കൊന്നതാണ് ഇവയില്‍ വ്യത്യസ്തമായ കൊലപാതകം. ഈ കൊലകള്‍ക്കൊന്നും മുന്നോടിയായോ പകരമായോ ഹൈറേഞ്ചില്‍ ഏതെങ്കിലും സിപിഎമ്മുകാരനെ കൊലപ്പെടുത്തിയതായി അറിവില്ല.

Anonymous said...

മണിയാശാന്‍ പറഞ്ഞ ബാലുവെന്ന ഐ.എന്‍.ടി.യു.സി നേതാവ് കൊലചെയ്യപ്പെട്ടത് 2004ലാണ്. അത് അയ്യപ്പദാസെന്ന സി.ഐ.ടി.യു നേതാവിനെ വണ്ടിപ്പെരിയാറിലെ യൂണിയന്‍ ഓഫീസിന്റെ ഏതാനും വാര അകലെ കൊല്ലം - തേനി ദേശീയപാതയോരത്തു വച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു. പീരുമേടിനു സമീപമുള്ള ഒരു എസ്റ്റേറ്റിന്റെ ഏറെ ഉള്‍പ്രദേശത്ത് രാത്രി ഒമ്പതുമണിയോടെ ഒരു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാലു വെട്ടേറ്റുവീണത്. അതായിരുന്നു ഹൈറേഞ്ച്കണ്ട പകരത്തിനു പകരമുള്ള ഏക കൊല. ബാലു വധത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. അവര്‍ക്കുവേണ്ടി കേസുനടത്താന്‍ പാര്‍ട്ടി ആദ്യമായി പരസ്യമായി തെരുവിലിറങ്ങി പണം പിരിച്ചു. എന്നിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇതിനൊക്കെ നേതൃത്വം നല്‍കിയത് മണിയെന്ന അഞ്ചാം ക്ലാസുകാരനായ ജില്ലാ സെക്രട്ടറിയായിരുന്നു.
1996ല്‍ ഉടുമ്പഞ്ചോലയില്‍ നിന്ന് നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും എം.എം. മണിക്കു വിജയിക്കാനായില്ല. ഒരു പാര്‍ലമെന്റേറിയനുവേണ്ട ശരീര ഭാഷയോ ശാരീര ഭാഷയോ ഒന്നും മണിയാശാനില്ല. അതെങ്ങിനെ വേണമെന്ന് അറിയുകയുമില്ല. രണ്ട് പെണ്‍മക്കള്‍ പഞ്ചായത്ത് അംഗങ്ങളാണെന്നതു മാത്രമാണ് മണിയാശാന്റെ പാര്‍ലമെന്ററി ബന്ധം. പറയാനുള്ളത് ആശാന്‍ വെട്ടിത്തുറന്നു പറയും, ആരോടായാലും. ഇഷ്ടക്കാരോട് മണിയാശാന്‍ മുഖം കറുപ്പിച്ചാലും അവര്‍ക്കറിയാം അതൊരു പരിഭവത്തിന്റെ മുഖം കറുപ്പിക്കലാണെന്ന്. പക്ഷെ, ശത്രുത തോന്നിയാല്‍ മണിയാശാന് അവര്‍ കടുത്തശത്രുക്കള്‍ തന്നെയായിരിക്കും. അതാണ് മണിയാശാന്‍.

ആത്യന്തികമായി മണിയാശാന്‍ പാര്‍ട്ടിക്കാരനാണ്. വി.എസിനോടൊപ്പം അടിയുറച്ചു നിന്നപ്പോഴാണ് മണിയാശാന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായത്. അതിനു തൊട്ടുമുമ്പ്, വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് ആശാന്‍ പറഞ്ഞ ലിസ്റ്റിട്ടുള്ള കൊലപാതക പരമ്പര ശാന്തമ്പാറയില്‍ അരങ്ങേറിയത്. പിന്നീട്, പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അജയ്യനായി തുടരുമെന്നായപ്പോള്‍ എപ്പോഴോ, മറ്റു പല ജില്ലാ കമ്മിറ്റികളേയുംപോലെ ഇടുക്കിയും പിണറായിക്കൊപ്പം നീങ്ങി. അന്ന് പിണറായിക്കൊപ്പം നിന്നിരുന്ന പി.എം.മാനുവലും എം.സി മാത്യുവുമൊന്നും ഇന്നു പാര്‍ട്ടിയിലില്ലെന്നതും അവരെ പുകച്ചുപുറത്തുചാടിച്ചതാണെന്നതുമെല്ലാം മണിയാശാന്റെ വിജയരഹസ്യങ്ങളില്‍പെടും.

Anonymous said...

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുണ്ടായപ്പോള്‍ മണിയാശാന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനൊപ്പമായിരുന്നു ഹൈറേഞ്ചിന്റെ മനസ്സ്. ചിലപ്പോഴെങ്കിലും വി.എസിന്റെ മൂന്നംഗസംഘം കയ്യേറ്റങ്ങളെ തെറ്റിദ്ധരിക്കുന്ന സ്ഥിതി വന്നു. അപ്പോഴാണ് മണിയാശാന്റെ കൈവെട്ടു പ്രസ്താവന വന്നത്. അതും മൂന്നാറില്‍ വച്ച്. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈ വെട്ടുമെന്ന മണിയാശാന്റെ പ്രസംഗം അന്നും ചാനലുകള്‍ ആഘോഷിച്ചു. കയ്യേറ്റക്കാരല്ലാതിരുന്നിട്ടും അത്തരത്തില്‍ മുദ്രകുത്തപ്പെട്ട് ഒഴിപ്പിക്കല്‍ ഭീഷണിയുടെ വക്കില്‍ കഴിയുന്ന ഹൈറേഞ്ചുകാരുടെ മുഴുവനും പിന്തുണ മണിയാശാന് അന്ന് കിട്ടുമായിരുന്നിട്ടും അതുണ്ടാകാതെ പോയത് പറയേണ്ടത് പറയേണ്ടതുപോലെ പറയാതിരുന്നതിനാലാണ്. ജനപക്ഷത്തുനിന്നല്ല, പാര്‍ട്ടിയുടെ പക്ഷത്തു മാത്രം നിന്നാണ് അന്ന് മണിയാശാന്‍ കൈവെട്ടല്‍ പ്രസ്താവന നടത്തിയത്. അതോടെ മണിയും വി.എസും വര്‍ഗശത്രുക്കളായി.
അതവിടെ നില്‍ക്കട്ടെ. കേരളത്തിലെ തോട്ടം മേഖലയുടെ ചരിത്രത്തില്‍ എക്കാലവും പോര്‍വിളിയുയര്‍ത്തി നിലകൊണ്ടവരാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ യൂണിയനുകള്‍. ഇവയില്‍ ഓരോരുത്തരും തങ്ങളാണ് ശക്തരെന്നു വാദിക്കുന്നു. ഇടുക്കിയിലെ തോട്ടം മേഖലയില്‍ സി.ഐ.ടി.യു ഒരു വശത്തും മറ്റു രണ്ടുകൂട്ടരും മറുവശത്തും നിന്നുള്ള പോരാട്ടങ്ങളാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. പീരുമേട്ടിലെ തോട്ടം തൊഴിലാളി തര്‍ക്കങ്ങളുടെ പേരില്‍, ഇപ്പോള്‍ സി.പി.ഐ എം.എല്‍.എ ആയ, അന്ന് ഗര്‍ഭിണിയായിരുന്ന ഇ.എസ്.ബിജിമോളെ വയറ്റില്‍ ചവിട്ടി താഴെയിട്ടത് സി.ഐ.ടി.യുക്കാരായിരുന്നു. ഒരു പക്ഷേ, എം.എം.മണിയെന്ന സി.പി.എം നേതാവിനെപ്പറ്റിയും തോട്ടംമേഖലയിലെ യൂണിയന്‍ ശത്രുതകളെപ്പറ്റിയുമെല്ലാം കൃത്യമായി പറയുവാന്‍ സാധിക്കുക സി.എ. കുര്യന്‍ എന്ന സി.പി.ഐ നേതാവിനായിരിക്കും. കാരണം ചിന്നക്കനാലില്‍ ഒരു സംഘം എ.ഐ.ടി.യു.സിക്കാരും സി.ഐ.ടി.യുക്കാരും തമ്മില്‍ അവസാന അടി നടന്നത് രണ്ടാഴ്ച മുമ്പു മാത്രമാണ്.

Anonymous said...

മൂന്നാറിലും പീരുമേട്ടിലും ഏലപ്പാറയിലും തേയിലത്തോട്ടങ്ങളാണ്. ടാറ്റയുടേയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെയും മറ്റും തോട്ടങ്ങള്‍. ചിന്നക്കനാല്‍ തൊട്ട് ശാന്തമ്പാറ, രാജകുമാരി, രാജാക്കാട്, ഉടുമ്പഞ്ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലാകട്ടെ തോട്ടം മേഖലയെന്നാല്‍ കൂടുതലും ഏലത്തോട്ടങ്ങളാണ്. ഇതാകട്ടെ ഏറെയും തമിഴ്‌നാട്ടിലെ വന്‍കിട മുതലാളിമാരുടേയും കോട്ടയം - കാഞ്ഞിരപ്പള്ളി അച്ചായന്മാരുടേയും ഉടമസ്ഥതയിലുള്ളവയുമാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍ ഇവിടങ്ങളില്‍ ഒരുകാലത്ത് പതിവായിരുന്നു.

മൂന്നാറിലേയും പീരുമേട്ടിലേയും തേയിലത്തോട്ടങ്ങളില്‍ നിന്ന് സമീപത്തെ ഏലക്കാടുകളിലേക്ക് തൊഴിലാളികളെ സംഘടിപ്പിക്കാനായി സി.ഐ.ടി.യു ഇറങ്ങിത്തിരിച്ചത് 1970കളുടെ അവസാനമാണ്. തേയിലത്തോട്ടങ്ങളില്‍ എ.ഐ.ടി.യു.സിക്കായിരുന്നു മേല്‍ക്കൈ എന്നതിനാല്‍ സി.ഐ.ടി.യു അവിടെ വഴക്കിനു നില്‍ക്കാതെ ഏലത്തോട്ടങ്ങളിലെ അസംഘടതിരെ തേടിയിറങ്ങുകയാണുണ്ടായത്. അവര്‍ സി.ഐ.ടി.യുവിനു പിന്നില്‍ അണി നിരന്നപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് നോക്കി നില്‍ക്കാനായില്ല. അവരും രംഗത്തിറങ്ങി.

ഭരണം കോണ്‍ഗ്രസ് നേതൃത്വത്തിലായതിനാല്‍ തൊഴിലാളികളെ സ്വാധീനിക്കുക എളുപ്പമായിരുന്നു. അങ്ങിനെ ഏലക്കാടുകളില്‍ ഐ.എന്‍.ടി.യു.സി സംഘടിപ്പിക്കപ്പെട്ടു. നഷ്ടം സി.ഐ.ടി.യുവിനു മാത്രമായിരുന്നു. അത് ചില്ലറ കശപിശകളിലേക്കു നീങ്ങി. പൊലീസ് സി.ഐ.ടി.യുക്കാരായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കൊടിയ മര്‍ദ്ദനം നടന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്. അതോടെ പാര്‍ട്ടിക്കു കലികയറി. അങ്ങിനെയാണ് എം.എം മണി പറഞ്ഞ 13 പേരുടെ ലിസ്റ്റുണ്ടാകുന്നത്. പക്ഷെ, അതില്‍ മര്‍ദ്ദകരായ പൊലീസുകാരാരും ഉണ്ടായിരുന്നതായി സൂചനകളില്ല!
ആ ലിസ്റ്റിലെ ആദ്യപേരുകാരനായിരുന്നു അഞ്ചേരി ബേബിയെന്ന 24കാരന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ്. മികച്ച സംഘാടകന്‍. ഇന്നും രാഷ്ട്രീയകൊലപാതകങ്ങള്‍ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും മാത്രം നടക്കുമ്പോള്‍ 30 വര്‍ഷം മുമ്പ് പാര്‍ട്ടി തോക്കെടുത്തിരുന്നുവെന്നും മണിയാശാന്‍ സമ്മതിച്ചിരിക്കുന്നു. അഞ്ചേരി ബേബിയുടെ നെഞ്ചില്‍ നിറയൊഴിക്കാനായിരുന്നു അത്. ബേബിക്കൊപ്പം ലിസ്റ്റിലുണ്ടായിരുന്ന മുള്ളന്‍ചിറ മത്തായിയെ രണ്ടു മാസത്തിനുള്ളില്‍ കൊലപ്പെടുത്തി. പിന്നെയൊരു അഞ്ചുമാസം കൂടിയെടുത്തു മൂന്നാമനായ മുട്ടുകാട് നാണപ്പനെ കൊല്ലാന്‍. ലിസ്റ്റില്‍ അവശേഷിച്ച 10 പേര്‍ ഇപ്പോഴും ശാന്തമ്പാറ മേഖലയില്‍ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തം.
പിന്നെയും പല രാഷ്ട്രീയ കൊലപാതകങ്ങളും ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ നടന്നു. അതില്‍ അവസാനത്തേതായിരുന്നു ബാലുവിന്റേത്. പത്തിലധികം കൊലപാതകങ്ങളില്‍ സി.പി.എം പ്രതിസ്ഥാനത്തായി. അതിലൊരെണ്ണം- 1995ല്‍ നടന്ന തലയന്‍കാവ് കുട്ടായിയുടെ മരണം - ബലമായി പിടിച്ച് വായില്‍ വിഷം ഒഴിച്ചുകൊടുത്താണ് ചെയ്തതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. എന്തായാലും ഈ കേസുകളിലൊക്കെ കുറ്റം കുറ്റമായി അവശേഷിച്ചു. പ്രതിസ്ഥാനത്തുള്ളവരല്ല അതു ചെയ്തതെന്ന് കോടതികള്‍ നിശ്ചയിച്ചു.

Anonymous said...

പകരമായൊരു കൊല നടത്താന്‍ അന്ന് കോണ്‍ഗ്രസിനായില്ല. പക്ഷെ, അവര്‍ ലക്ഷ്യമിട്ടത് ഇപ്പോഴത്തെ ഉടുമ്പഞ്ചോല എം.എല്‍.എ ആയ കെ.കെ.ജയചന്ദ്രനെയാണ്. എം.എം. മണിക്കൊപ്പം തോട്ടം മേഖലയില്‍ സി.ഐ.ടി.യുവിനെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് ജയചന്ദ്രന്‍. കോണ്‍ഗ്രസിന്റെ ശാന്തമ്പാറയിലെ നേതാവായ സേനാപതി വേണുവിന്റെ വാക്കുകള്‍ പ്രകാരം, ജയചന്ദ്രന്‍ പറഞ്ഞുവിട്ട ജീപ്പിലാണ് അക്രമികള്‍ റോന്തുചുറ്റി കോണ്‍ഗ്രസുകാരെ ടാര്‍ഗറ്റു ചെയ്തത്. ജയചന്ദ്രനെ കോണ്‍ഗ്രസുകാരുടെ കയ്യില്‍ കിട്ടി. മര്‍ദ്ദിച്ചവശനാക്കി വഴിയരികില്‍ ഉപേക്ഷിച്ചെങ്കിലും ജയചന്ദ്രന്‍ രക്ഷപ്പെട്ടു. അന്നേറ്റ വെട്ടിന്റെ പാട് ഇപ്പോഴും ജയചന്ദ്രന്റെ നെറ്റിയില്‍ കാണാനാകും. ആ അടയാളം കാണിച്ചാണ് 2001ല്‍ ജയചന്ദ്രന്‍ ഉടുമ്പഞ്ചോലയില്‍ ആദ്യമായി മല്‍സരത്തിനിറങ്ങിയപ്പോള്‍ വോട്ടുപിടിച്ചത്. പുറമേ സൗമ്യനെന്നു തോന്നിക്കുന്ന ആ നേതാവിന്റെ ശരീരഭാഷയാണ് ഉടുമ്പഞ്ചോലയിലെ തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കും പിന്നിലുള്ളത്. മണിക്കു നേടാനാകാതെ പോയത് ജയചന്ദ്രന്‍ നേടി.

കാലംമാറി. ഇടുക്കിയിലെ പാര്‍ട്ടിയും. ഇപ്പോള്‍ പഴയതുപോലുള്ള അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ ഇടുക്കിയിലെ തോട്ടം തൊഴിലാളി യൂണിയനുകള്‍ക്കില്ല. പിടിച്ചെടുക്കലുകളുടെ പ്രശ്‌നങ്ങളേയുള്ളു. തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് ഇടുക്കിയിലെ രാഷ്ട്രീയസംഘട്ടനങ്ങളുടെ സ്വഭാവവുമതാണ്.

1996ല്‍ തോട്ടം മേഖലയോടു ചേര്‍ന്നു കിടക്കുന്ന കട്ടപ്പനയില്‍ നടന്ന മറ്റൊരു രാഷ്ട്രീയാക്രമണം ഈ ചുവടുമാറ്റത്തിന്റെ വ്യക്തമായ തെളിവാണ്. അന്ന് വെട്ടും കുത്തുമേറ്റ് ജീവച്ഛവമായി വീണത് ശ്രീനഗരി രാജനായിരുന്നു. സി.പി.എമ്മിന്റെ കട്ടപ്പന ഏരിയാ സെക്രട്ടറിയും മികച്ച സംഘാടകനുമായ രാജന്‍ എം.എം.മണിക്ക് സ്വീകാര്യനല്ലാതായത് 1996ലെ നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്. ആ തിരഞ്ഞെടുപ്പിലായിരുന്നു മണി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച രാജന്‍ പാര്‍ട്ടിയില്‍ ജില്ലയിലെ രണ്ടാമത്തെ നേതാവായിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ഏറ്റവുമധികം വോട്ടു നേടിയ രാജനെ സാമ്പത്തിക ക്രമക്കേടുകളാരോപിച്ച് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രാജന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു രാജന്‍. മണി തന്റെ വിവാദ പ്രസംഗത്തില്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസുകാര്‍ക്ക് സി.പി.എമ്മിന്റൈ അടിയെ പേടിയായിരുന്നുവെന്നതാണ് വാസ്തവം. അങ്ങിനെ രാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചു. ചേരുന്നതിന് ഒരാഴ്ച മുമ്പാണ് വീട്ടിലേക്കു നടന്നുപോകുംവഴി രാജനെ പാര്‍ട്ടിക്കാര്‍ വെട്ടി വീഴ്ത്തുന്നത്. അന്നു വെട്ടേറ്റു തകര്‍ന്ന് ബലം നഷ്ടപ്പെട്ട കാലുമായിട്ടാണ് ശ്രീനഗരി രാജന്‍ ഇപ്പോഴും ജീവിക്കുന്നത്. പിന്നീട് ബി.ജെ.പി ജില്ലാ പ്രസിഡന്റുവരെയായ ശ്രീനഗരി രാജനായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ.രാജഗോപാലിന്റെ പ്രചരണത്തിനു ചുക്കാന്‍ പിടിച്ചത്.

Anonymous said...

ഇപ്പോള്‍ ചാനലുകളില്‍ വരുന്ന ദൃശ്യങ്ങളില്‍ പറയുന്നതു പലതും മണിയാശാന്‍ നേരത്തേയും പല യോഗങ്ങളിലും പ്രസംഗിച്ചിട്ടുള്ള കാര്യങ്ങളാണ്. മണിയാശാനെ നന്നായിട്ടറിയാവുന്ന ഇടുക്കിയിലെ പ്രാദേശിക പത്രലേഖകരാരും അതത്ര കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഓരോ പൊതുചടങ്ങിനും പ്രാദേശിക ചാനലിന്റെ സാന്നിദ്ധ്യം വേണമെന്ന പ്രാദേശിക നേതാക്കളുടെ പബ്ലിസിറ്റിമാനിയയാണ് ഇപ്പോള്‍ മണിയാശാനെ വെട്ടിലാക്കിയത്. മണക്കാട് മണിയാശാന്‍ പ്രസംഗിക്കുമ്പോള്‍ പതിവുപോലെ അവിടുത്തെ ലോക്കല്‍ ചാനലിന്റെ ക്യാമറ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അതില്‍ മണിയാശാന്‍ യാതൊരു അപകടവും മണത്തില്ല. ജി.സുധാകരനെപ്പോലുള്ള നേതാക്കളുടെ വിടുവായത്തവും മണിയാശാന്റെ വിടുവായത്തവും വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ചിലര്‍ ചാനലുകള്‍ക്കു വേണ്ടി പറയുമ്പോള്‍ ചിലര്‍ ചാനലുകളില്ലല്ലോ എന്നു കരുതി പറയുന്നു. പക്ഷെ, 24 മണിക്കൂറിനുള്ളില്‍, മണിയാശാന്റെ വാക്കുകളിലെ രാഷ്ട്രീയ വിവാദ വിപണന സാധ്യത കണ്ടെത്തിയവര്‍ ഇവ പ്രധാന ചാനലുകള്‍ക്കു വില്‍ക്കുകയായിരുന്നു. (ആ വില്‍പനയില്‍ ഒരു ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ അതായിരിക്കും ഇനി കേരളത്തില്‍ സംഭവിക്കാന്‍പോകുന്ന മറ്റൊരു മാധ്യമഇടപെടലിന്റെ കച്ചവടസാധ്യതകളിലേക്കു വാതില്‍ തുറക്കുക).
ഹൈറേഞ്ചിലെ ആദ്യകാല രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു പിന്നില്‍ ഓരോരോ കാരണങ്ങളുണ്ടായിരുന്നിരിക്കാം. കൃത്യമായ രാഷ്ട്രീയ ന്യായീകരണങ്ങള്‍. പക്ഷെ, പാര്‍ട്ടിയും ട്രേഡ് യൂണിയനും വളര്‍ന്നതോടെ ന്യായീകരണങ്ങള്‍ പലതും പാര്‍ട്ടി ആവശ്യത്തിനായി കരുതിക്കൂട്ടി സൃഷ്ടിക്കപ്പെടുന്നവയായി മാറി. അതുകൊണ്ടാണ് മുപ്പതു വര്‍ഷം മുമ്പു നടത്തിയ കൊലപാതകങ്ങളില്‍ നിന്ന് പകരത്തിനു പകരം നടത്തിയ ബാലുവിന്റെ കൊലയിലേക്ക് മണിയാശാന് ജംപ് കട്ട് ചെയ്യേണ്ടി വരുന്നത്. ഇവയ്ക്കിടയില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ക്ക് ന്യായീകരിക്കത്തക്ക കാരണങ്ങളില്ലാതെ പോയതിനാലാണ് അവ മറച്ചുവയ്ക്കപ്പെടേണ്ടവയാകുന്നത്. അത്തരമൊരു അസ്വാഭാവികതയുടെ കാലഘട്ടത്തില്‍ മുപ്പതു വര്‍ഷം മുമ്പത്തെ കൊലപാതകങ്ങളുടെ കണക്കും അതിന്റെ ന്യായീകരണങ്ങളും നിരത്തി അഭിമാനം കൊള്ളുമ്പോള്‍ ആ ന്യായീകരണങ്ങള്‍ വാസ്തവമായി പുതിയ തലമുറയ്ക്ക് തോന്നണമെന്നില്ല. അതൊരു ജനറേഷന്‍ ഗ്യാപ്പ് കൂടിയാണ്. അതു മനസ്സിലാക്കാന്‍ മണിയാശാനെ പോലുള്ള നേതാക്കള്‍ക്കു സാധിക്കാതെ വരുന്നതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സിപിഎം പലപ്പോഴും പരാജയപ്പെട്ടുപോകുന്നത്.

ചാർ‌വാകൻ‌ said...

എന്തായാലും സജിം പറയേണ്ടുന്ന നിലപാടുതന്നെ.അഥവാ..വിപ്ലവമെങ്ങാനും നടന്നാൽ..ഹോ..പേടിയാകുന്നു.

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ: “മണിയാശാനെ നന്നായിട്ടറിയാവുന്ന ഇടുക്കിയിലെ പ്രാദേശിക പത്രലേഖകരാരും അതത്ര കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഓരോ പൊതുചടങ്ങിനും പ്രാദേശിക ചാനലിന്റെ സാന്നിദ്ധ്യം വേണമെന്ന പ്രാദേശിക നേതാക്കളുടെ പബ്ലിസിറ്റിമാനിയയാണ് ഇപ്പോള്‍ മണിയാശാനെ വെട്ടിലാക്കിയത്.“

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: “കൊണ്ടതും കൊടുത്തതും കൊണ്ട് പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നല്ല, മണി അങ്ങനെ ചിലത് പറഞ്ഞു എന്നതുകൊണ്ട് പാർട്ടിയ്ക്കൊന്നും സംഭവിക്കില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് അറിയിക്കട്ടെ!

ഇതാണ് സത്യം: സുശീലൻ:“സുശീലൻ: “മണിയാശാനെ നന്നായിട്ടറിയാവുന്ന ഇടുക്കിയിലെ പ്രാദേശിക പത്രലേഖകരാരും അതത്ര കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഓരോ പൊതുചടങ്ങിനും പ്രാദേശിക ചാനലിന്റെ സാന്നിദ്ധ്യം വേണമെന്ന പ്രാദേശിക നേതാക്കളുടെ പബ്ലിസിറ്റിമാനിയയാണ് ഇപ്പോള്‍ മണിയാശാനെ വെട്ടിലാക്കിയത്.“

ഇ.എ.സജിം തട്ടത്തുമല said...

സി.പി.ഐ.എം കാരെ എതിരാളികൾ കൊലപ്പെടുത്തിയ സംഭവങ്ങൾ കൂടി മുൻ‌കാല പ്രാബല്യത്തോടെ ചർച്ച ചെയ്യണമെന്ന് പറയുന്നതിന്റെ പേരിൽ ഈയുള്ളവന്റെ മാനവികത തകരില്ല എന്ന് മനവികതയിൽ പിടിച്ച് കമന്റിറിയ ചിലരെ അറിയിക്കുന്നു. മാർക്സിസ്റ്റുകാരെ കൊല്ലാം. അവർ കൊല്ലപ്പെടേണ്ടവരാണ്. അവർ ചെറുത്തു നിൽക്കാനോ പ്രാണൻ രക്ഷിക്കാനോ പാടില്ല എന്ന മനോഭാവം സി.പി.എമ്മിനെ അക്രമകാരികളായി ചിത്രീകരിക്കുന്നവരിൽ പ്രകടമായി കാണാം. ഗാന്ധിസം (അതിൽ കോൺഗ്രസ്സുകാർ വിശ്വസിക്കുന്നില്ലെങ്കിലും) എന്നാൽ അക്രമരാഹിത്യമാണ്. എന്നാൽ അക്രമ രാഹിത്യം എന്നാൽ ഗാന്ധിസം മാത്രമ്മ എന്നും ചിലരെ ഓർമ്മപ്പെടുത്തുന്നു.

Anonymous said...

തട്ടത്തുമല പാര്‍ട്ടി വിടണ്ട. അവരെന്തെങ്കിലും ചെയ്താലോ?
പിണറായിക്കും മനിക്കുമൊക്കെ സ്തുതി പാടി വാഴുക.
മനസ്സാക്ഷി മരിച്ചാലും അത് രക്തസാക്ഷി ആവില്ലല്ലോ.

kaalidaasan said...

>>>>കാളിദാസൻ: “കൊണ്ടതും കൊടുത്തതും കൊണ്ട് പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നല്ല, മണി അങ്ങനെ ചിലത് പറഞ്ഞു എന്നതുകൊണ്ട് പാർട്ടിയ്ക്കൊന്നും സംഭവിക്കില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് അറിയിക്കട്ടെ! <<<<<

സജിം,

താങ്കളിങ്ങനെ രണ്ടു വഞ്ചിയിലു കാലിട്ട് അടിക്കാതെ ഒന്നില്‍ നില്‍ക്ക് മാഷേ. താങ്കള്‍ എഴുതിയത് ഇതായിരുന്നു.

ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല.

ഇത് വായിക്കുന്ന ആരും മനസിലാക്കുക, അഹിംസ മാര്‍ഗ്ഗത്തിലൂടെ മാത്രമല്ല സി പി എം എന്ന പാര്‍ട്ടി വളര്‍ന്നതെന്നാണ്. ഹിംസയും പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിച്ചു എന്നു തന്നെയല്ലേ. മണി പറഞ്ഞതും അതല്ലേ. 13 പേരുടെ ലിസ്റ്റ് ഉണ്ടാക്കി. ഒരുത്തനെ വെടി വച്ചു കൊന്നു. ഒരുത്തനെ കുത്തിക്കൊന്നു. ഒരുത്തനെ തല്ലിക്കൊന്നു. ഇവരെയൊക്കെ കൊന്നത് പാര്‍ട്ടിക്കാരെ ആരെയും കൊന്നതുകൊണ്ടല്ല. ആണെങ്കില്‍ അന്ന് കൊല്ലപ്പെട്ട പാര്‍ട്ടിക്കാരുടെ പേരുകള്‍ താങ്കള്‍ വെളിപ്പെടുത്തുക. താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ മണിയുടെ വാക്കുകള്‍ വീണ്ടും എഴുതാം.

1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്‌റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു.
ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു.


മൂന്നു പേരെ കൊന്നിട്ട് അതൊന്നു സിപിഎം കാരല്ല ചെയ്തത് എന്നായിരുന്നു ഇതു വരെ പറഞ്ഞിരുന്നത്. ആദ്യമായാണ്, സി പി എം ആയിരുന്നു അത് ചെയ്തതെന്ന് ഒരു നേതാവു സമ്മതിക്കുന്നത്.

എന്തേ കണ്ണൂര്‍ ലോബിക്കൊന്നും മണിയുടെ ആര്‍ജവമില്ലാതെ പോയി. പോട്ടെ താങ്കളുടെ അത്ര പോലുമാര്‍ജ്ജവമില്ലാതെ പോയി. മണി കൊടുത്തതുപോലെ കണ്ണൂരും പാര്‍ട്ടി കൊടുത്തിട്ടുണ്ടെങ്കില്‍ എന്തു കൊണ്ട് ഇപ്പോളും സമ്മതിക്കുന്നില്ല?

kaalidaasan said...

സജിം,

ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചിട്ട്, കേസായപ്പോള്‍ അത് സമ്മതിക്കുന്നതിനു പകരം ശുംഭന്റെ അര്‍ത്ഥം ജഡ്ജിമാരെ പഠിപ്പിക്കന്‍ പോയത് എന്തിനാണ്?

വി എസിനെ വിരട്ടാന്‍  പിണറായിയും  കണ്ണൂര്‍ ലോബിയും കൂടെക്കൂടെ ഉദ്ധരിക്കുന്നത് ഇ എം എസിന്റെ പ്രവര്‍ത്തികളായിരുന്നു. ഇഎം എസ് കോടതിയലക്ഷ്യം നടത്തിയപ്പോള്‍ മാപ്പു പറയാന്‍ പോലും പോയില്ല. പറഞ്ഞതാണെന്ന് സമ്മതിച്ചു ശിക്ഷ വാങ്ങുകയാണു ചെയ്തത്. പാലൊളി കോടതിയലക്ഷ്യം നടത്തിയപ്പോള്‍ മാപ്പു പറഞ്ഞ് ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. പറയുന്ന കാര്യം സമ്മതിക്കാന്‍ കഴിവില്ലാത്തവര്‍ അത് പറയാന്‍ പോകരുത്. അതു പോലെ ചെയ്യുന്ന കാര്യവും സമ്മതിക്കാന്‍ കഴിവില്ലെങ്കില്‍ അത് ചെയ്യരുത്. അതൊക്കെ ചെയ്യണമെങ്കില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റായിരിക്കണം, വ്യാജ കമ്യൂണിസ്റ്റാകരുത്. മണി ഇതൊക്കെ ചെയ്തിട്ട്, രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോഴാണത് പൊതു വേദിയില്‍ സമ്മതിക്കുന്നത്. പിന്നീട് അദ്ദേഹം ചാനലുകളില്‍ നടത്തിയ ഉരുണ്ടുകളി ദയനീയമായിരുന്നു. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള ആണത്തമില്ല. കൊന്നാല്‍ കൊന്നതാണെന്നു പറയും എന്നവകാശപ്പെട്ടായിരുന്നു പ്രസംഗത്തില്‍ ഉറഞ്ഞു തുള്ളിയത്. അതിന്റെ ഉദാഹരണമായിട്ടായിരുന്നു മൂന്നു കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചതും. അതും രണ്ടു വട്ടം. അതിന്റെ ചൂടാറും മുന്നേ മാറ്റിപ്പറയുന്നത് നട്ടെല്ലില്ലാത്തതിന്റെ ലക്ഷണമാണ്. "പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെങ്കില്‍", ഇതുപോലെ ഒളിച്ചോടരുത്. പറയുന്നതില്‍ ഉറച്ചു നില്‍ക്കുക. നക്സല്‍ വര്‍ഗ്ഗീസിനെ പോലീസുകാര്‍ കൊന്നിട്ട്, സമ്മതിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതിക്കേണ്ടി വന്നു. ഇപ്പോള്‍ ലക്ഷ്മണ ജയിലില്‍ കിടക്കുന്നതതിന്റെ പേരിലാണ്. ഇന്നലെ മണിയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ സി ഡി തെളിവായിട്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ചെല്ലുമ്പോള്‍ മലക്കം മറിയുമെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയൊന്നു വേണ്ട.

മണി താന്‍ ചെയ്ത കാര്യങ്ങളിപ്പോള്‍ സമ്മതിച്ചിരിക്കുന്നു. അത് ശരിയാണെന്ന് താങ്കളും പിന്താങ്ങുനു. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നും പറയുന്നു. എങ്കില്‍ എന്തുകൊണ്ട്, കണ്ണൂരും പരിസരത്തും നടത്തിയ സമാന നടപടികളും കൂടി സമ്മതിച്ചു കൂടാ?

സി പി എം കേരള നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നത് പാര്‍ട്ടി യാതൊരു വിധ അക്രമവും നടത്തില്ല എന്നാണ്.

സി പി എമ്മിന്റെ സ്ഥാപക നേതാവു വി എസ് പറഞ്ഞത് ഇങ്ങനെ.

തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് എം.എം. മണി നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണം.

എസ് ആര്‍ പിയുടെ വാക്കുകള്‍ ഇങ്ങനെ.

രാഷ്ട്രീയ പ്രതിയോഗികളെ സി.പി.എം. ആസൂത്രിതമായി വകവരുത്തിയെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന തെറ്റാണ്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് സി.പി.എമ്മിന്റെ നയമല്ല. പ്രതിയോഗികളെ വകവരുത്താന്‍ ഗൂഢാലോചന നടത്തുക പാര്‍ട്ടിയുടെ നയമല്ല. മണി പറഞ്ഞ തരത്തില്‍ ഗൂഢാലോചനയോ കൊലയോ ഉണ്ടായിട്ടില്ല.

സീതാറാം യെച്ചൂരി പറഞ്ഞു.

മണിയുടെ പ്രസ്താവന, പാര്‍ട്ടി സംസ്‌കാരത്തിനോ കീഴ്‌വഴക്കത്തിനോ യോജിച്ചതല്ല.

13 പേരുടെ ലിസ്റ്റുണ്ടാക്കി, അതിലെ മൂന്നു പേരെ വെടി വച്ചും, കുത്തിയം, തല്ലിയും കൊന്നു എന്ന് മണി പറഞ്ഞത് സ്വാഭാവികം ആണെന്ന് താങ്കളുടെ ഈ ലേഖനത്തിന്റെ തലക്കെട്ടു പോലും പറയുന്നു. മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം! അതിനൊരര്‍ത്ഥമേ ഉള്ളു. മണി പറഞ്ഞത് നേരാണ്, അത് സ്വാഭവികവും ആണ്.

ഇനി ഏതാണു സി പി എം എന്ന പാര്‍ട്ടിയുടെ ലൈന്‍. താങ്കളും മണിയും പറയുന്ന നേരോ, അതോ വി എസും കേന്ദ്ര നേതക്കളായ എസ് ആര്‍ പിയും യച്ചൂരിയും  പറയുന്ന വസ്തുതാവിരുദ്ധമോ?

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ കാളിദാസൻ, താങ്കളുടെ ബോദ്ധ്യങ്ങൾ താങ്കളെ രക്ഷിക്കട്ടെ. നമുക്ക് പാർട്ടിവിട്ടൊരു കളിയില്ല. ഈ പാർട്ടി കേരളത്തിൽ ഉള്ളതിന്റെ ഗുണങ്ങൾ ഈ സമൂഹം അനുഭവിക്കുന്നുണ്ട്. ഇത് രക്തസാക്ഷികളുടെ മാത്രം പാർട്ടിയല്ല, ഇത് വളർത്താൻ ചില നിർബന്ധിത സാഹചര്യങ്ങളിൽ നടത്തിയ ചെറുത്തുനില്പുകളിൽ പങ്കെടുത്ത് ഒരു പാട് കഷ്ടനഷ്ടങ്ങൾ സംഭവിച്ചവരുടെ കൂടി പാർട്ടിയാണ് എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. ഇവിടെ സി.പി.എം മാത്രമാണ് അക്രമത്തിന്റെ മാർഗ്ഗം സ്വീകരിച്ചു വരുന്നതെന്ന നിലയ്ക്കുള്ള പ്രചരണങ്ങളെ ഏത് സാഹചര്യത്തിലും അംഗീകരിക്കേണ്ട ആവശ്യം ഇല്ല.

ഇ.എ.സജിം തട്ടത്തുമല said...

ചരുകസേരയിലിരുന്ന് ബുദ്ധിജീവിചമയുന്നവർക്ക് എന്തും എഴുതാം. നേരിട്ട് പ്രശ്നങ്ങളിൽ ഇടപെട്ട് നിൽക്കുകയും പ്രസ്ഥാനങ്ങളെ നയിക്കുകയും ചെയ്യുന്നവർക്ക് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ചിലപ്പോൾ വീണിടത്ത് കിടന്ന് ഉരുളേണ്ടതായും പറഞ്ഞതിനെ നിഷേധിക്കേണ്ടതായും ഒക്കെ വരും. പാർട്ടിനേതാക്കൾക്ക് പാർട്ടിതാല്പര്യങ്ങൾക്കു വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ഒരു നേതാവിന്റെ നാക്കുപിഴച്ചതിൽ അദ്ദേഹത്തെ തിരുത്തിക്കാൻ വേണ്ട നടപടികൾ എടുക്കുക എന്നതിലുപരി അദ്ദേഹത്തെ അതു വച്ച് മുതലെടുക്കുന്നവർക്ക് ഉത്തേജനം പകരുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് സ്വയം വെളിപ്പെടുത്താൻ വ്യഗ്രതപ്പെടുന്നവരാണ്. അത് കാളിദാസനായാലും.

kaalidaasan said...

സജിം,

എന്റെ ബോധ്യങ്ങള്‍ എന്നെ രക്ഷിക്കുന്ന പ്രശ്നമല്ല ഇത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവു കൊല്ലപ്പെട്ടിരിക്കുന്നു. അത് നടത്തിയത് സി പി എം എന്ന പാര്‍ട്ടിയാണെന്ന ആക്ഷേപമുണ്ട്. ഞാന്‍ പിന്തുണക്കുന്ന ഒരു പാര്‍ട്ടി അത് ചെയ്തു എന്ന ആരോപണം എന്നെ അലോസരപ്പെടുത്തുന്നു. പാര്‍ട്ടി അകപ്പെട്ട ഒരു വിഷമ സന്ധിയില്‍ പാര്‍ട്ടിയുടെ ഒരു ഉന്നതനേതാവു പറയുന്നു, ഞങ്ങള്‍ ഇതുപോലെ പല കൊലപാതകങ്ങളും  നടത്തിയിട്ടുണ്ട് , എന്ന്. താങ്കള്‍ പറയുന്നു ,ആ പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെന്നും. ഇതില്‍ നിന്നൊക്കെ സാധാരണ ചിന്താശേഷിയുള്ളവര്‍ക്ക് ചില ബോധ്യങ്ങളൊക്കെ ഉണ്ടാകും. അവര്‍ മന്ദബുദ്ധികളല്ലെങ്കില്‍.

താങ്കളും മണിയുമൊക്കെ മുന്‍ പിന്‍ നോക്കാതെ പലതും വിളിച്ചുകൂവും. അതൊക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. തെളിവില്ലാതെ കോടതി തള്ളിക്കളഞ്ഞ കേസുകളാണിപ്പോള്‍ സി പി എം ചെയ്തതാണെന്ന് മണി പരസ്യമായി പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയിലെ കഥാപാത്രത്തേപ്പോലെ നാട്ടിലെ എല്ലാ ഗര്‍ഭങ്ങളും ഏറ്റെടുക്കുന്ന തമാശയായാലും ഇനി അതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാകൂ.


പാര്‍ട്ടി എന്നു പറയുന്നത് ഒരു ദിവ്യാത്ഭുതമൊന്നുമല്ല. ജനങ്ങളാണതിലെ അംഗംങ്ങള്‍. അംഗങ്ങള്‍ തെറ്റു ചെയ്താലും നിയമം പിടികൂടും. അപ്പോള്‍ കിടന്നു നിലവിളിച്ചിട്ട് കാര്യമില്ല. പാര്‍ട്ടി ഉള്ളതിന്റെ ഗുണങ്ങള്‍ ജനം അനുഭവിക്കുന്നുണ്ട്. എന്നു കരുതി പാര്‍ട്ടി ചെയ്യുന്ന എല്ലാ ചെറ്റത്തരങ്ങളും അക്രമങ്ങളും കൂടി സഹിക്കണം എന്നൊക്കെ പറഞ്ഞാല്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ നടപ്പായെന്നു വരില്ല. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്ക് കൂടി ബോധ്യമാകുന്ന സംഗതികളേ അവര്‍ അംഗീകരിക്കൂ. ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അനവധി പാര്‍ട്ടികളുള്ളപ്പോള്‍ കുറഞ്ഞ ദോഷങ്ങളുള്ള പാര്‍ട്ടിയെ ജനം സ്വീകരിക്കും.

പാര്‍ട്ടി വളര്‍ന്ന കാലത്ത് ചെറുത്തുനില്‍പ്പൊക്കെ നടത്തിയിട്ടുണ്ട്. പക്ഷെ ഇന്ന് പാര്‍ട്ടി വളരാന്‍ യാതൊരു ചെറുത്തു നില്‍പ്പും ആവശ്യമില്ല. സി പി എം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പര്‍ട്ടിയാണ്. ഞാന്‍ ജീവിക്കുന്നത് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും അതി ശക്തമായ അടിത്തറയുള്ള സ്ഥലത്താണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ അവിടെയൊക്കെ ഇടതുപക്ഷം തൂത്തുവാരി. എറണാകുളം ജില്ലയില്‍ 14 ല്‍ 10 സീറ്റുകള്‍ അവര്‍ക്ക് നേടാനായി. അതിനര്‍ത്ഥം താങ്കളീ പറയുന്ന ചെറുത്ത് നില്‍പ്പില്ലാതെ തന്നെ പാര്‍ട്ടിക്ക് ജന പിന്തുണ ലഭിക്കും എന്നാണ്. ധാര്‍ഷ്ട്യം കൊണ്ട് ചെന്നാല്‍ ഈ പിന്തുണയൊന്നും കിട്ടില്ല. ചിലപ്പോള്‍ ആദര്‍ശം  തന്നെ വേണ്ടി വരും.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തെ ചെറുത്തു നില്‍പ്പിന്റെ കഥയൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ജനങ്ങള്‍ അപഹസിക്കും. അതൊക്കെ ഇപ്പോള്‍ മുന തേഞ്ഞു പോയ ആയുധമാണ്. ക്ളീഷേപോലെ ഉപയോഗിച്ചുപയോഗിച്ച്.

ചെറുത്തു നില്‍പ്പ് എന്നും പറഞ്ഞ് പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കിയാല്‍ ആരുമതിനെ ചെറുത്തു നില്‍പ്പ് എന്നു വിളിക്കില്ല. വ്യാജ ചെറുത്തു നില്‍പ്പെന്നും, ധാര്‍ഷ്ട്യം എന്നും, അസഹിഷ്ണുത എന്നുമൊക്കെയേ വിളിക്കൂ. മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത അസഹിഷ്ണുത. ഇങ്ങനെയുള്ള കൊട്ടക്കൊത്തളങ്ങള്‍ അധികം നിലനില്‍ക്കില്ല. പ്രത്യേകിച്ചും ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍. പാര്‍ട്ടി വളരാന്‍ ഒരു ചെറുത്തുനില്‍പ്പും ഇന്ന് ആവശ്യമില്ല. തളരാതിരിക്കന്‍  നടത്തുന്ന ചെറുത്തു നില്‍പ്പാണിപ്പോഴത്തെ പ്രശ്നം. ഒഞ്ചിയവും ഏറാമലയുമൊക്കെ പാര്‍ട്ടിയുടെ നെടും കോട്ടകളായിരുന്നു. അവിടെ ആര്‍ എം പി ഉണ്ടായ അസഹിഷ്ണുതയാണു ചന്ദ്രശേഖര വധത്തില്‍ കലാശിച്ചതും. ഇടുക്കിയില്‍ ഐ എന്‍ റ്റി യു സി ഉണ്ടാക്കിയവരെ ആയിരുന്നു മണി കൊന്നു തള്ളിയതെന്നിപ്പോള്‍ പറയുന്നത്. ആ ഏറ്റുപറച്ചില്‍ ചന്ദ്രശേഖര വധത്തിലും  പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ ആക്കുന്നു. അതു തന്നെയല്ലേ ഒഞ്ചിയത്തും ആവര്‍ത്തിച്ചതെന്ന് പാര്‍ട്ടി സഖാക്കള്‍ പോലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല.

kaalidaasan said...

സജിം,


മറ്റുള്ള പാര്‍ട്ടികളൊക്കെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നു. അതുകൊണ്ട് സി പി എമ്മും സ്വീകരിക്കുന്നു എന്നു പറയുന്നതില്‍ യതൊരു യുക്തിയുമില്ല സഖാവേ. എങ്കില്‍ മറ്റ് പാര്‍ട്ടികളും സി പി എമ്മും തമ്മില്‍ എന്തു വ്യത്യാസം? ആരൊക്കെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നതല്ല മാഷേ വിഷയം. സി പി എം എന്ന പാര്‍ട്ടി അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നതാണ്. പാര്‍ട്ടി വളരാന്‍ ഒരക്രമത്തിന്റെ മാര്‍ഗ്ഗവും സ്വീകരിക്കേണ്ടതില്ല,. ജനക്ഷേമകരമായ പരിപാടികള്‍ മതി. അതു നടത്തിയപ്പോഴാണു പാര്‍ട്ടി വളര്‍ന്നത്. കണ്ണൂര്‍ മോഡല്‍ ചെറുത്തുനില്‍പ്പിലൂടെ അല്ല. ചെറുത്തു നില്‍പ്പ് വേണ്ടത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. അടിയാന്റെയും, കുടിയാന്റെയും, തൊഴിലളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പൊരുതിയപ്പോള്‍ അത് താനെ വളര്‍ന്നു. ഇന്ന് അടിച്ചമര്‍ത്തുന്നവരുടെ ചേരിയില്‍, അവര്‍ക്ക് വേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നിലകൊണ്ടപ്പോള്‍ പാര്‍ട്ടി തളര്‍ന്നു. ഫരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും ഒക്കെ പാര്‍ട്ടി വേദികളില്‍ സ്വീകാര്യരായപ്പോള്‍, പാവപ്പെട്ട അബൂബേക്കര്‍ മാരും, മാര്‍ട്ടിന്‍മാരും, ചാക്കോമാരും പാര്‍ട്ടിയില്‍ നിന്നും അകന്നു. അക്കൂടെ അകന്നു പോയവരാണ്, ഒഞ്ചിയം സഖാക്കള്‍. കുലം കുത്തി എന്ന് താങ്കളുടെ നേതാവ് ഭവ്യതയോടെ വിളിക്കുന്നവര്‍. പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തുന്നതും, അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതും, കൊമേഴ്സ്യല്‍ റ്റെലിവിഷന്‍ ചാനല്‍ നടത്തുന്നതും, സാമ്പത്തിക കുറ്റവാളിയുടെ വിടുപണി ചെയ്യുന്നതും, ലോട്ടറി മാഫിയക്കാരന്റെ പാദസേവ നടത്തുന്നതും, കള്ളു വാറ്റുകാരന്റെ മാസപ്പടി പറ്റുന്നതും, ഏതു തരം ചെറുത്തു നില്‍പ്പിന്റെ ഭാഗമാണു സഖാവേ?.

മോദിയുടെ അക്രമ മാര്‍ഗ്ഗത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച പാര്‍ട്ടിയാണു സി പി എം. ഇന്നു വരെ മോദിക്ക് തിരിച്ചൊന്നു പറയാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ മോദി വരെ മണിയുടെ വെളിപ്പെടുത്തലിനെ പരിഹസിക്കുന്നു.

kaalidaasan said...

>>>>ഒരു നേതാവിന്റെ നാക്കുപിഴച്ചതിൽ അദ്ദേഹത്തെ തിരുത്തിക്കാൻ വേണ്ട നടപടികൾ എടുക്കുക എന്നതിലുപരി അദ്ദേഹത്തെ അതു വച്ച് മുതലെടുക്കുന്നവർക്ക് ഉത്തേജനം പകരുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് സ്വയം വെളിപ്പെടുത്താൻ വ്യഗ്രതപ്പെടുന്നവരാണ്. അത് കാളിദാസനായാലും.<<<<<


താങ്കളിതുപോലെ മലക്കം മറിയാതെ സജിം. അപ്പോള്‍ മണിസഖാവിനു നാക്കു പിഴച്ചതാണല്ലേ. അല്ലാതെ ഇതു വരെ പറഞ്ഞ സ്വാഭാവികമായുള്ള നേരുപറച്ചില്‍ അല്ല. താങ്കളോട് സഹതപിക്കാന്‍ പോലും തോന്നുന്നില്ലല്ലോ.

മണിയെ എങ്ങനെ തിരുത്തിക്കാനാണു താങ്കളുദ്ദേശിക്കുന്നത്? ലിസ്റ്റിലുള്ള ഒന്നാമനെ വെടി വച്ചും, രണ്ടാമനെ കുത്തിയും, മൂന്നാമനെ തല്ലിയും കൊന്നു എന്നു പറഞ്ഞതില്‍ എന്തു തിരുത്തലാണു വേണ്ടത്?

താങ്കളുടെ അറിവിലേക്കായി ഒരു ചെറിയ കാര്യം. കമ്യൂണിസം എന്നത് ആര്‍ക്കും തറവാട്ടു സ്വത്തായി അട്ടിപ്പേറു കിട്ടിയതല്ല. കാള്‍ മാര്‍ക്സ് എന്ന മനുഷ്യസ്നേഹി മാനവരാശിക്കു വേണ്ടി തന്നിട്ടു പോയതാണ്. ഫാരീസ് ആബൂബേക്കര്‍ എന്ന സാമ്പത്തിക കുറ്റവാളിയായ റിയല്‍ എറ്റ്സേറ്റ് മാഫിയക്കാരനെയും, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന നികുതി വെട്ടിപ്പുകാരനേയും കൊണ്ടാടി നടക്കുന്നവരെ കമ്യൂണിസ്റ്റുകാരായി ഞാന്‍ കരുതുന്നില്ല. റ്റി പി ചന്ദ്രശേഖരന്‍ എന്ന കറ കളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ കമ്യൂണിസ്റ്റുകാരനല്ല എന്നു പറയുന്ന ഒരുത്തന്റെയും കമ്യൂണിസവും എനിക്ക് വേണ്ട. അദ്ദേഹത്തെ കൊല്ലിച്ച ധാര്‍ഷ്ട്യത്തിനു സി പി എം എന്ന പാര്‍ട്ടിയും, അതിലെ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാരും. അതിന്റെ അനുഭാവികളും ഉത്തരം പറയേണ്ട ബാധ്യത ഉണ്ടാക്കി വച്ചവര്‍ക്ക് കേരളം മാപ്പു നല്‍കില്ല.

മണിയേപ്പോലുള്ള കാട്ടു മൃഗങ്ങളും, ചന്ദ്രശേഖരനെ കൊന്ന ഹിംസ്ര ജന്തുക്കളും മേയുന്ന കാടാണു കമ്യൂണിസമെന്നതൊക്കെ താങ്കളുടെ തോന്നലാണ്. ഇവരെ എതിര്‍ക്കുന്ന എന്നെ കമ്യൂണിസ്റ്റ് വിരുദ്ധനെന്നു മുദ്ര കുത്തിയാലും എനിക്ക് പരാതിയില്ല. അതിന്റെ കാരണം കമ്യൂണിസ്റ്റ് എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടന്നിട്ട് എന്തെങ്കിലും നേടണമെന്ന ആഗ്രഹമില്ലാത്തതും.

ചാരുകസേരയിലിരുന്നു ബുദ്ധി ജീവി ചമയാതെ തോട്ടികളുടെയും,കൂലിപ്പണികാരുടെയും കൂടെ പ്രവര്‍ത്തിച്ച്, അവരേപ്പോലെ പണിയെടുത്ത് കമ്യൂണിസം വളര്‍ത്തിയ താങ്കളെ എന്റെ ആദരം അറിയിക്കാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ, ലോകത്തിലെ കമ്മ്യൂണിസം പഠിച്ച ഒരേയൊരാളും ലോകത്തിലെ ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റും എന്ന നിലയിൽ താങ്കളോടുള്ള ആദരം ഞാനും അറിയിച്ചുകൊള്ളുന്നു.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,

ലോകത്തിലെ കമ്മ്യൂണിസം പഠിച്ച ഒരേയൊരാളും ലോകത്തിലെ ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റും എന്ന നിലയിൽ താങ്കളോടുള്ള ആദരം ഞാനും അറിയിച്ചുകൊള്ളുന്നു. ഒപ്പം സി.പി.എം വിരുദ്ധതയും പാർട്ടിസെക്രട്ടറിവിരുദ്ധതയും സമം ചേർത്ത് എന്റെയും മറ്റ് പലരുടെയും പോസ്റ്റുകളിൽ കമന്റുകളുടെ എണ്ണം കൂട്ടിത്തരുന്ന താങ്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചുകൊള്ളുന്നു. മാർക്സിസം അരച്ചുകലക്കിക്കുടിച്ച് സി.പി.എം വിരുദ്ധരാകുന്നെങ്കിൽ കാളിദാസനെ പോലെ ആകണം. ഇതിലും വലിയ അസഹിഷ്ണുത സി.പി.എമ്മിനോട് മനോരമയ്ക്ക് പോലുമുണ്ടാകില്ല. സി.പി.എമ്മിനെതിരെ വർത്തമാനം പറഞ്ഞാൽ ഒരു ഉത്തമ കമ്മ്യൂണിസ്റ്റാകാം എന്ന് കരുതുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്നന്മാരും എൻ.എൻ.പിയേഴ്സണ്മാരും ചാനൽകസേരകൾ കാളിദാസനുമുന്നിൽ സാഷ്ടാംഗം അടിയറവച്ച് ഒഴിഞ്ഞുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Baiju Elikkattoor said...

മാര്ക്സി സത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അവസാന വാക്ക് സി പീ എം മാത്രം ആണെന്ന് താങ്കളെ പോലുള്ള പാര്ടിു പ്രവര്ത്ത കാര്‍ ചിന്തിക്കുന്നത്. സാക്ഷാല്‍ മാര്ക്സി നെ പോലും വേണ്ടി വന്നാല്‍ നാളെ പാര്ടികക്ക് വേണ്ടി നിങ്ങളെ പോലുള്ളവര്‍ എതിര്ക്കാ ന്‍ മടിക്കില്ല! പണ്ടാരോ വെറുതെ അല്ല പറഞ്ഞത് ശക്തമായ അണികളും ശുഷ്ക്കമായ മസ്തിഷ്ക്കവും ഉള്ള പാര്ടിയയാണ് സി പീ എം എന്ന്....!!!!

kaalidaasan said...

സജിം,

ലോകം എന്നു പറയുന്നത് കേരളത്തിലെ ചില മൂലകളാണെങ്കിലേ താങ്കളുടെ ആദരത്തിനു പ്രസക്തിയുള്ളു. കേരളത്തിലെ സി പി എം ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ ഒരു മണല്‍ത്തരിയുടെ അത്രയേ വരൂ. സി പി എം പാര്‍ട്ടി സെക്രട്ടറി എന്നു പറഞ്ഞാല്‍ താങ്കള്‍ക്ക് കാണപ്പെട്ട ദൈവമായിരിക്കാം. പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയല്ല.

കമ്യൂണിസം മനസിലാക്കാന്‍ ഒന്നും അരച്ചു കലക്കി കുടിക്കേണ്ട ആവശ്യമില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന് ചെറിയ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതി. ചൂക്ഷണം ചെയ്യപ്പെടുന്ന ജനതയുടെ മോചനമാണതെന്ന് ശരാശരിയിലും താണ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസിലാകും. അത് പക്ഷെ അധ്വാനിക്കുന്നവരെ അംബാനിമാരാക്കുന്നതല്ല. അങ്ങനെയാണെന്ന് കരുതുന്ന സെക്രട്ടറിയാണിപ്പോള്‍ കേരളത്തിലേത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്ക് അതിനോട് വിരോധം തോന്നും. പാലോറ മാതയേപ്പോലുള്ളവരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന ആടായിരുന്നു കേരളത്തിലെ പാര്‍ട്ടിയുടേ മൂല ധനം. ഇന്നിപ്പോള്‍ മുതലാളിമാരുടെ വീര്‍ത്ത പേഴ്സുകളായി. പാലോറ മതക്കു പകരം, ഫാരീസ് ആബൂബേക്കറും,സാന്റിയഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, മണിച്ചനും, മണല്‍ മാഫിയയും, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വരുമാനവും ഒക്കെ പാര്‍ട്ടിയുടെ പണസ്രോതസുകളാകുന്നു. മനോരമയുടെ ചാനലിനെ വെല്ലുന്ന മൂന്നു ചാനലുകളാണിന്ന് പാര്‍ട്ടിക്ക് സ്വന്തം. മനോരമക്ക് പോലും രണ്ട് ചാനലുള്ളപ്പോള്‍ പാര്‍ട്ടിക്ക് മൂന്നു ചാനലുകളുണ്ട്. പര്‍ട്ടി പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തിനാണു സഖാവേ മൂന്നു ചാനലുകള്‍?

ഭൂപരിഷ്കരണത്തിലൂടെ കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം ഉണ്ടാക്കി കൊടുത്താണു കേരളത്തിലും ബംഗാളിലും പാര്‍ട്ടി വളര്‍ന്നത്. ഇളമരം കരീം എന്ന മാന്യന്‍ മന്ത്രിയായപ്പോള്‍ വകുപ്പു സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്ന് പറയിച്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചു. പാവപ്പെട്ട കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമി പിടിച്ചെടുത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിതരണം ചെയ്തപ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്ക് കാലിടറി. അടുത്തകാലത്തൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിരിക്കുന്നു അവിടെ പാര്‍ട്ടി. 30 വര്‍ഷം തുടര്‍ച്ചയായി ജയിപ്പിച്ച പാര്‍ട്ടിയെ ജനങ്ങള്‍ ഉപേക്ഷിച്ചെങ്കില്‍ അതിനു തക്കതായ കാരണമുണ്ട്. പക്ഷെ അതൊനും മനസിലാക്കാനുള്ള വിവേകം താങ്കളേപ്പോലുള്ളവര്‍ക്കില്ല.

കേരളത്തിലെ പാര്‍ട്ടിയിലെ സമുന്നത നേതാവാണു കോടിയേരി. അദ്ദേഹത്തിന്റെ മകന്റെ വിവാഹം താങ്കളുടെ അടുത്താണു നടന്നത്. അതേപ്പറ്റി താങ്കളൊക്കെ കേട്ടുകാണും. അംബാനിമാരുടെ മക്കളുടെ വിവാഹത്തേക്കാള്‍ മോഡിയിലാണത് നടന്നതും. വില കൂടിയ പട്ടു വസ്ത്രങ്ങളില്‍ പൊതിഞ്ഞാണന്ന് കോടിയേരി ഉള്‍പ്പടെ അണിനിരന്നത്., ഭാര്യയും മകളും മരുമകളും കണ്ണഞ്ചിക്കുന്ന വിധത്തില്‍ സവര്‍വ്വാഭരണ വിഭൂഷിതരായും അണിനിരന്നു. എവിടന്നു കിട്ടി സഖാവേ ഇതുപോലെ പൊടിപൊടിക്കാനുള്ള പണം? പാര്‍ട്ടി ഇത്രയധികം ശമ്പളം കോടിയേരിക്ക് കൊടുക്കുനുണ്ടോ?

മനോരമയും അപ്പുക്കുട്ടനും മറ്റും ഇതുപോലെയുള്ള കാര്യങ്ങള്‍ വിളിച്ചു പറയുന്നതിലാണു താങ്കള്‍ക്ക് മനോവിഷമം. പക്ഷെ ഇതൊക്കെ താങ്കളുടെ ഇഷ്ടനേതാക്കള്‍ ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇതൊക്കെ കമ്യൂണിസ്റ്റുരീതികളല്ല എന്നു പറഞ്ഞ്, പാര്‍ട്ടി സെക്രട്ടറിയേയും കൂടെയുള്ള സഖാക്കളെയും തിരുത്തിക്കാന്‍ താങ്കളേപ്പോലുള്ള ആസ്ഥാനഗായകര്‍ക്ക് കഴിവില്ല. അത് ചെയ്തിരുന്നെങ്കില്‍ അപ്പുക്കുട്ടനോ മനോരമയോ ഇതൊന്നും പാടി നടക്കില്ലായിരുന്നു.

kaalidaasan said...

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കുലം കുത്തി ആയിരുന്നു എന്ന് സെക്രട്ടറി. മനുഷ്യത്വം അവശേഷിക്കുന്നവര്‍ മരിച്ചുപോയ ആളെപ്പറ്റി അപഖ്യാതി പറയില്ല. ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റുകാരനല്ല എന്നാണു പി ജയരാജന്‍ പറയുന്നത്. ആരാണു കമ്യൂണിസ്റ്റ് എന്നു തീരുമാനിക്കാനുള്ള അധികാരി താങ്കളോ താങ്കളുടെ സെക്രട്ടറിയോ, അദ്ദേഹത്തിന്റെ സേവകരോ അല്ല. അതുകൊണ്ടാണ്, ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റായിരുന്നു എന്ന് സി പി എമിന്റെ സ്ഥാപകനേതാവിനു പരസ്യമായി പറയേണ്ടി വന്നത്. കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പടെയുള്ള കേരളീയ പൊതു സമൂഹത്തിന്റെ അഭിപ്രായമാണത്. ചന്ദ്രശേഖരനെ വധിച്ചത് മതതീവ്രവാദികളാണെനും, ക്വട്ടേഷന്‍ സംഘമാണെന്നും, ഇപ്പോള്‍ ഒഞ്ചിയത്തെ ഒരു വ്യവസായി ആണെന്നുമൊക്കെ പാര്‍ട്ടിക്ക് മാറ്റി മാറ്റി പറയേണ്ടി വന്നു. അങ്ങനെ പാര്‍ട്ടി വിഷമത്തില്‍ നില്‍ക്കുമ്പോളാണ്, മണി സഖാവ്, താന്‍ കൊന്ന എതിരാളികളുടെ ലിസ്റ്റുമായി വന്നത്. ഇതൊക്കെക്കൊണ്ടാണിപ്പോള്‍ പാര്‍ട്ടി സമൂഹ മദ്ധ്യത്തില്‍ അപഹസിക്കപ്പെടുന്നത്. മണിക്ക് നാക്കു പിഴച്ചതാണെന്നിപ്പോള്‍ താങ്കളുടെ കണ്ടു പിടുത്തം. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്ക് സംഭാവന പിരിച്ചപ്പോളുണ്ടായ നോട്ടപ്പിശകുപോലെ. താങ്കള്‍ ആദര്‍ശ പുംഗവന്‍ എന്ന് ആക്ഷേപിക്കുന്ന വി എസിനായിരുന്നു നാക്ക് പിഴച്ചതെങ്കില്‍ താങ്കള്‍ ചാര്‍ത്തിക്കൊടുക്കുന്ന പട്ടങ്ങള്‍, വര്‍ഗ്ഗവഞ്ചകന്‍, ഒറ്റുകാരന്‍, കമ്യൂണിസ്റ്റുവിരോധി, ക്യാപിറ്റല്‍ പണിഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ ആയിരുന്നില്ലേ? പോട്ടെ മണി ഇപ്പോള്‍ വി എസിനൊപ്പമായിരുന്നെങ്കിലോ? ഇതിലും മുന്തിയ സ്ഥാനങ്ങളല്ലേ ചാര്‍ത്തിക്കൊടുക്കുക.

കഴിഞ്ഞ പര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു മുഖ്യമന്ത്രി ഓട്ടോറിഷയില്‍ സമ്മേളന നഗരിയിലേക്ക് വന്ന വാര്‍ത്ത താങ്കള്‍ വായിച്ചു കാണില്ല. അദ്ദേഹവും കമ്യൂണിസ്റ്റാണ്. എ സി ഇന്നോവ കാറില്‍ പരിവാരസമേതം വന്നിറങ്ങുന്ന രാജാവിനേക്കാള്‍ മുന്തിയ കമ്യൂണിസ്റ്റ്. അമ്പും വില്ലും ധരിച്ച് അഴകിയ രാവണനേപ്പോലെ സേവകരുടെ ഇടയില്‍ നില്‍ക്കുന്ന ചക്രവര്‍ത്തിയേക്കാള്‍ വലിയ കമ്യൂണിസ്റ്റ്. പക്ഷെ അവരെയൊന്നും കമ്യൂണിസ്റ്റായി താങ്കള്‍ക്ക് കാണാനാകില്ലല്ലോ.

kaalidaasan said...

>>>>>ഒപ്പം സി.പി.എം വിരുദ്ധതയും പാർട്ടിസെക്രട്ടറിവിരുദ്ധതയും സമം ചേർത്ത് എന്റെയും മറ്റ് പലരുടെയും പോസ്റ്റുകളിൽ കമന്റുകളുടെ എണ്ണം കൂട്ടിത്തരുന്ന താങ്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചുകൊള്ളുന്നു. <<<<<

സജിം,

ഈ വിരുദ്ധത എന്നൊക്കെ പറയുന്നത് ഏതെങ്കിലും പ്രത്യേക ആളുകള്‍ക്ക് സംവരണം ചെയ്താതാണോ സഖാവേ?

വി എസ് അച്യുതാനന്ദന്‍ സി പി എം എന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ വരെ ആദരിക്കുന്ന വ്യക്തിത്വം. അദ്ദേഹത്തിനെ വിമര്‍ശിച്ചുകൊണ്ട് താങ്കള്‍ എന്തെല്ലാമൊക്കെ എഴുതി. അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണോ അതൊക്കെ എഴുതുന്നത്? അദേഹത്തെ പാര്‍ട്ടി ശാസിച്ചു എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത കേട്ടപ്പോഴേക്കും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് താങ്കളെഴുതിയ കാവ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തോടുള്ള സ്നേഹം വഴിഞ്ഞൊഴുകിയതുകൊണ്ടാണോ സഖാവേ അന്നതെഴുതിയത്? ശാസിച്ചില്ല എന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞപ്പോള്‍ കാവ്യം പിന്‍വലിച്ച് ഒളിച്ചോടേണ്ടി വന്നില്ലേ താങ്കള്‍ക്ക്. താങ്കള്‍ക്ക് അതുപോലുള്ള വിരുദ്ധതയാകാമെങ്കില്‍ എനിക്കുമായിക്കൂടെ അല്‍പ്പം ചിലതൊക്കെ. താങ്കള്‍ക്ക് പിണറായി വിജയന്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം തന്നെയായിരിക്കാം.പക്ഷെ എനിക്ക് അദ്ദേഹം വി എസിനേക്കാളും മുകളില്‍ ഒന്നുമല്ല. ഞാന്‍ ഇവിടെ എഴുതിയതൊക്കെ പിണറായി വിജയനും കൂടെയുള്ളവരും പിന്തുടരുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളാണ്. അക്കമിട്ടാണവ നിരത്തിയത്. എന്തേ താങ്കള്‍ അതൊന്നും ഖണ്ഡിക്കുന്നില്ല?

ഞാന്‍ സി പി എം വിരുദ്ധനാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് പിണറായി വിജയനാണു സി പി എം എന്ന തോന്നലില്‍ നിന്നാണ്. പിണറായി വിജയന്റെയും കൂടെയുള്ളവരുടെയും കമ്യൂണിസ്റ്റുവിരുദ്ധ നിലപാടുകളെ ഞാന്‍ എന്നും വിമര്‍ശിക്കും. അതു വച്ച് ഞാന്‍ സി പി എം വിരുദ്ധതണെന്നൊക്കെ താങ്കള്‍ കരുതുന്നതില്‍ എനിക്കു യതൊരു വിരോധവുമില്ല. ഫാരീസ് അബൂബേക്കറൊക്കെ അല്ലേ താങ്കളുടെ കണ്ണില്‍ സി പി എം കാര്‍. ഇപ്പോള്‍ മുര്‍ഡോക്കിന്റെ അടിമപണിക്കു പോയ ജോണ്‍ ബ്രിട്ടാസും.

kaalidaasan said...

>>>>>സി.പി.എമ്മിനെതിരെ വർത്തമാനം പറഞ്ഞാൽ ഒരു ഉത്തമ കമ്മ്യൂണിസ്റ്റാകാം എന്ന് കരുതുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്നന്മാരും എൻ.എൻ.പിയേഴ്സണ്മാരും ചാനൽകസേരകൾ കാളിദാസനുമുന്നിൽ സാഷ്ടാംഗം അടിയറവച്ച് ഒഴിഞ്ഞുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.<<<<<

സജിം,

ഫാരീസ് അബൂബേക്കറെയും സാന്റിയഗോ മാര്‍ട്ടിനെയും, ലിസ് ചാക്കോയേയും, മണല്‍ മാഫിയയേയും, മണിച്ചനെയും, ഭൂമി കയ്യേറ്റക്കാരെയും, കൊണ്ടു നടക്കുന്ന, ശീതീകരിച്ച പാര്‍ട്ടി ഓഫീസുകളില്‍ അന്തിയുറങ്ങുന്ന, എ സി ഇന്നോവ കാറില്‍ സഞ്ചരിക്കുന്നവരേ ഉത്തമകമ്യൂണിസ്റ്റുകാരാകൂ എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്? ലിസ്റ്റുണ്ടാക്കി വെടി വച്ചും, കുത്തിയും, തല്ലിയും കൊല്ലുന്നതാണു ഉത്തമ കമ്യൂണിസം എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്? മരിച്ചു പോയ ആളെ അപഹസിക്കുന്നതാണു ഉത്തമ കമ്യൂണിസം എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്?

താങ്കള്‍ക്കും താങ്കളേപ്പൊലുള്ള കുറച്ചു പേര്‍ക്കും വി എസിനെയും അദ്ദേഹത്തോടൊപ്പമുള്ള പലരേയും എങ്ങനെയും വിമര്‍ശിക്കാം. അതൊന്നും പക്ഷെ സി പി എമ്മിനെതിരെ ഉള്ള വര്‍ത്തമാനമായി മറ്റുള്ളവര്‍ കണക്കാക്കരുത്. കാരണം അവര്‍ സി പി എം കാരല്ലല്ലോ. പക്ഷെ എന്നേപ്പൊലുള്ളവര്‍ക്ക് പിണറായി വിജയനെയോ കൂടെയുള്ള കിങ്കരന്‍മരെയോ വിമര്‍ശിക്കാനേ പാടില്ല. ഉടനെ അത് സി പി എം വിരുദ്ധതയില്‍ വരവു വയക്കപ്പെടും. താങ്കളേ സംബന്ധിച്ച് സി പി എം എന്നത് പിണറായി വിജയനും അദ്ദേഹം കയ്യിലൊതുക്കിയിട്ടുള്ള പാര്‍ട്ടി മെഷിനറിയുമാണ്. എങ്ങനെ അത് കയ്യിലൊതുക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, മണി. പതിറ്റാണ്ടുകളായി പിണറായിയുടെ എതിര്‍ ചേരിയില്‍ ആയിരുന്ന മണി എങ്ങനെ പിണറായിയുടെ ഉറച്ച അനുയായി ആയി എന്നത് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സംരക്ഷിച്ചു കൊടുത്തപ്പോള്‍  മണി കളം മാറി. അതുപോലെ പലരെയും കൂടെ കൂട്ടി ആണ്, പാര്‍ട്ടി വരുതിയിലാക്കിയത്. പക്ഷെ പാര്‍ട്ടിയില്‍ 3 ലക്ഷം അംഗങ്ങളേ ഉള്ളൂ. പാര്‍ട്ടി എന്നു പറയുന്നത് ഇവര്‍ മാത്രമല്ല. സജീവ പ്രവര്‍ത്തകരും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളുമായി ഇതിന്റെ അനേകമിരട്ടി സി പി എം കാരുണ്ട്. അവരും കൂടെ ഉള്‍പ്പെട്ടതാണു സി പി എം.അതില്‍ ഞാനും  പെടും. എന്നെയൊന്നും സി പി എം ആയി കാണണമെന്ന അപേക്ഷയൊനും ഞാന്‍ ഒരിടത്തും കൊടുത്തിട്ടില്ല.

അപ്പുക്കുട്ടനെയൊക്കെ സി പി എമ്മില്‍ നിന്നും പുറത്താക്കിയതാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണവര്‍ സി പി എമ്മിനനുകൂലമയി സംസാരിക്കുക? സിപി എമ്മിനെ പുകഴ്ത്തിയാലേ കമ്യൂണിസ്റ്റാകൂ എന്നതൊക്കെ താങ്കളുടെ വിവരക്കേട്. ഒരു മൃഗത്തിന്റെ ചേഷ്ടയോടെ, ഒന്നാമനെ വെടിവച്ചു കൊന്നു, രണ്ടാമനെ കുത്തിക്കൊന്നു, മൂന്നാമനെ തല്ലിക്കൊന്നു, എന്നൊക്കെ പറയുന്നവരാണു താങ്കളുടെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റുകാരെങ്കില്‍ ആ കമ്യൂണിസ്റ്റുകാരെ സുബോധമുള്ളവര്‍ പുഴുത്ത പട്ടിയേപ്പോലെ വെറുക്കും. താങ്കളും വിജയനും നാക്കു പിഴവെന്നും, വ്യതിയാനമെന്നും ഒക്കെ പറഞ്ഞ്, മണിയെ സംരക്ഷിക്കാന്‍ നോക്കുന്നതില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ അത്ഭുതപ്പെടില്ല. മറിച്ചു പെരുമാറണമെങ്കില്‍ വിജയന്‍ രണ്ടാമത് ജനിക്കണം. പെണ്ണു കേസില്‍ അകപ്പെട്ട ശശിയെ സംരക്ഷിക്കാന്‍ വിജയന്‍ നടത്തിയ കളികളൊക്കെ എല്ലാവരും കണ്ടതാണ്. ഇപ്പോളും ഗോപിയെ സംരക്ഷിക്കുന്നതുമറിയാം. വിജയനും  താങ്കളും എന്തൊക്കെ പറഞ്ഞാലും, പോളിറ്റ് ബ്യൂറോ മണിക്കെതിരെ നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് നാക്കു പിഴവ് തിരുത്തി മുന്നോട്ട് പോകാമെന്ന താങ്കളുടെ മോഹം തല്‍ക്കാലം നടക്കില്ല.

ചാനല്‍ കസേരയെ ഇപ്പോള്‍ താങ്കള്‍ക്കും വിജയനും ഭയമാണല്ലേ. ദേശാഭിമാനി മാത്രം സഖാക്കള്‍ വായിച്ച്, പാര്‍ട്ടി നേതാക്കള്‍ പറയുന്നത് മാത്രം വിശ്വസിച്ചിരുന്ന കാലമൊക്കെ പോയി നജീമേ. ഇപ്പോള്‍ ചനലുകളിലൂടെ കാര്യങ്ങളൊക്കെ സഖാക്കള്‍ തല്‍സമയമറിയുന്നു. ചാനലുകള്‍ ഇല്ലാതിരുന്നെങ്കില്‍ മണിക്ക് താന്‍ പറഞ്ഞ വീരകഥകള്‍ മാദ്ധ്യമ സൃഷ്ടി എന്നും പറഞ്ഞ് തള്ളിക്കളയാമായിരുന്നു. വി എസ് കത്തയച്ചു എന്നത് മാദ്ധ്യമസൃഷ്ടി ആണെന്ന് പ്രസ്ഥാനം പറഞ്ഞതുപോലെ. കാലം മാറിയതൊക്കെ അറിയാതെ ഇപ്പോളും സ്വന്തം ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ ഇരിക്കുന്നവരല്ല ഇക്കാലത്ത് സി പി എം പോലത്തെ ഒരു പുരോഗമന പ്രസ്ഥാനത്തെ നയിക്കേണ്ടത്.

ചാനല്‍ കസേരയേക്കാളും വിലപിടിപ്പുള്ള ജില്ല സെക്രട്ടറി കസേര മണിക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. പിന്നാലെ മറ്റ് പലര്‍ക്കും കസേര ഒഴിയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. ഇപ്പോള്‍ തന്നെ ഒരാള്‍ കസേരയൊക്കെ ഉപേക്ഷിച്ച് ഒളിവില്‍ പോയിരിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

പിണറായി വിജയൻ പാർട്ടിവിട്ടാൽ അദ്ദേഹവും ഒരു പുണ്യാത്മാവാണെന്ന് ഇന്ന് അദ്ദേഹത്തെ എതിർക്കുന്നവർ തന്നെ (മാധ്യമങ്ങൾ അടക്കം) പറയും. ഒരു കാലത്ത് നായനാരെ നിഷ്കളങ്കനും വി.എസിനെ നിഷ്ഠൂരനും എന്ന നിലയ്ക്കായിരുന്നു പ്രചരണം.ഇപ്പോൾ പിണറായിയെ വില്ലനായും വി.എസിനെ ആദാർശ ധീരനായും ചിത്രീകരിച്ച് പാർട്ടിയെ തകർക്കാൻ വൃഥാ പരിശ്രമിക്കുകയാണ് ചിലർ അതിൽ ഒരാൺ കാളിദാസൻ!

kaalidaasan said...

>>>പിണറായി വിജയൻ പാർട്ടിവിട്ടാൽ അദ്ദേഹവും ഒരു പുണ്യാത്മാവാണെന്ന് ഇന്ന് അദ്ദേഹത്തെ എതിർക്കുന്നവർ തന്നെ (മാധ്യമങ്ങൾ അടക്കം) പറയും. ഒരു കാലത്ത് നായനാരെ നിഷ്കളങ്കനും വി.എസിനെ നിഷ്ഠൂരനും എന്ന നിലയ്ക്കായിരുന്നു പ്രചരണം.ഇപ്പോൾ പിണറായിയെ വില്ലനായും വി.എസിനെ ആദാർശ ധീരനായും ചിത്രീകരിച്ച് പാർട്ടിയെ തകർക്കാൻ വൃഥാ പരിശ്രമിക്കുകയാണ് ചിലർ അതിൽ ഒരാൺ കാളിദാസൻ!<<<<

ശുദ്ധ അസംബന്ധം.

ആദര്‍ശധീരനും പുണ്യാത്മവുമായി ചിത്രീകരിക്കാന്‍ പാര്‍ട്ടി വിടേണ്ട അവശ്യമില്ല. അതിന്റെ തെളിവാണ്, പാര്‍ട്ടി അംഗമായ വി എസ്. അദ്ദേഹത്തെ പുണ്യാത്മാവും ആദര്‍ശധീരനും ആയി അനേകം പേര്‍ കരുതുന്നു എന്നു താങ്കള്‍ പറയുന്നത് അതിന്‌ അടിവരയിടുന്നു. പാര്‍ട്ടിക്ക് വേണ്ടത് ഇതുപോലുള്ള കുറച്ച് ആദര്‍ശധീരരെ ആണ്.

ചന്ദ്രശേഖരനും ആദര്‍ശപരിവേഷമുണ്ടെങ്കില്‍ അദ്ദേഹം അതര്‍ഹിക്കുന്നതുതന്നെയാണ്. വിജയനേപ്പൊലുള്ളവരുടെ പത്രാസും, ദുരൂഹതയും, ധാര്‍ഷ്ട്യവുമല്ല. കമ്യൂണിസ്റ്റിനു വേണ്ടത്. ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ ലാളിത്യവും കരുണയുമാണു വേണ്ടത്. ഇന്നോവ കാറില്‍ എ സിയി വിജയന്‍ സുഖിച്ചു നടക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ഒരു സാധാരണ മോട്ടോര്‍ സൈക്കിളില്‍ നടന്നു. തന്റെ ജീവനു ഭീക്ഷണിയുണ്ടെന്നറിഞ്ഞതു മുതല്‍ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകരുത് എന്നു കരുതി ആരെയും കൂടെ കൂട്ടാതെ നടന്നു. വെടിയുണ്ടയും തോക്കുമായി നടക്കുന്നവര്‍ക്കൊന്നും ഇതിന്റെ മഹത്വം മനസിലാകില്ല.

വി എസ് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. കേന്ദ്ര കമ്മിറ്റി അംഗമാണ്. പാര്‍ട്ടിക്കുള്ളില്‍ ഇരിക്കുമ്പോള്‍ തന്നെ ആദര്‍ശധീരനും പുണ്യാത്മവുമൊക്കെ ആകാം.അതിനു വേണ്ടത് കുറച്ച് ആദര്‍ശവും പുണ്യവുമൊക്കെയാണ്. അതുണ്ടാക്കിഎടുത്താല്‍ വിജയനെയും അങ്ങനെയേ ചിത്രീകരിക്കൂ.

പുട്ടിനു പീര വയ്ക്കുന്നതുപോലെ മാദ്ധ്യമ സിന്ഡിക്കേറ്റ് മാദ്ധ്യമ സിന്ഡിക്കേറ്റ് എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരു മാദ്ധ്യമവും വക വയ്ക്കില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്ന് വിജയന്‍ കൂടി മനസിലാക്കണം. മാദ്ധ്യമങ്ങളുടെ നേരെ കുരച്ചു ചാടിയാല്‍ ഒരു മാദ്ധ്യമവും പുണ്യാത്മാവെന്നു വിളിക്കില്ല. അങ്ങനെ ആണെങ്കില്‍ പോലും.

വി എസ് പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അതും മാദ്ധ്യമ സൃഷ്ടി എന്നാണു പ്രസ്ഥാനം പ്രതികരിച്ചത്. വി എസ്, വിജയനെതിരെ കത്തയച്ചതിന്‌ മാദ്ധ്യമങ്ങളെ പുലഭ്യം പറഞ്ഞാല്‍ അവര്‍ വെറുതെ ഇരിക്കില്ല.

വി എസ് ആദര്‍ശധീരനായതുകൊണ്ടു തന്നെയാണദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത്. ഇതിനു മുമ്പ് ഒരു രാഷ്ട്രീയ നേതാവും ഇടപെടാത്ത വിധം ജനകീയ പ്രശ്നങ്ങളിലും പൊതു വിഷയങ്ങളിലും അദ്ദേഹമിടപെട്ടു. കേരളത്തില്‍ ആദ്യമായി അഴിമതിക്ക് ഒരു രാഷ്ട്രീയക്കാരന്‍ ശിക്ഷിക്കപ്പെട്ടത് വി എസിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ്. ഇതിനു മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതിന്റെ അര്‍ത്ഥം അഴിമതിയേ ഇല്ല എന്നതിന്റെ തെളിവല്ല. അതിനു വേണ്ടി ഒരു രാഷ്ട്രീയക്കാരനും മുന്നിട്ടിറങ്ങിയിരുന്നില്ല. അങ്ങനെയുള്ള ആളുകള്‍ക്ക് ആദര്‍ശ പരിവേഷം കിട്ടുക സ്വാഭാവികമാണ്. അതിന്റെ കാരണം മനുഷ്യ ജാതിയില്‍ ജനിച്ചവര്‍ക്ക് അതൊക്കെ മനസിലാകാന്‍ ആകുന്നു എന്നതും. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ വി എസ് ശ്രമിച്ചപ്പോള്‍ വിജയന്‍ അതിനെ പാര വച്ച് അതു പരാജയപ്പെടുത്തി. ഇതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന പട്ടമാണ്, വില്ലന്‍ പട്ടം. ജനകീയ പ്രശ്നത്തില്‍ ഇടപെട്ട് ജനകീയനായ വി എസിനെ തെരഞ്ഞെടുപ്പില്‍ മതസരിപ്പിക്കാതിരിക്കാന്‍ പണിയുന്നവരെ വില്ലന്‍ എന്നല്ലാതെ വേറെ എന്തു പേരാണു വിളിക്കേണ്ടത്? ഇപ്പോഴും പയറു പോലെ കേരളം മുഴുവന്‍ ഓടി നടക്കുന്ന വി എസിനെ ആരോഗ്യമില്ലെന്ന് പറഞ്ഞ് മത്സരംഗത്തു നിന്നൊഴിവാക്കാന്‍ ശ്രമിച്ച വ്യക്തിയെ മനുഷ്യരൂപമുള്ള എല്ലാവരും വില്ലനായി ചിത്രീകരിക്കും.


വിജയനും കൂടെയുള്ള കുറച്ച് പേരും ചെയ്യുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളേക്കുറിച്ച് എഴുതിയാല്‍ ഒന്നും പാര്‍ട്ടി തകരില്ല. വിജയനാണു പാര്‍ട്ടി എന്നു കരുതി ജീവിക്കുന്ന ജീവികള്‍ക്ക് അദ്ദേഹത്തിനെന്തെങ്കിലും പറ്റിയാല്‍ ഈ പാര്‍ട്ടി അറബിക്കടലില്‍ മുങ്ങിപ്പോകുമെന്നൊക്കെ തോന്നാം. വിജയനോ വി എസോ ഒന്നുമല്ല പാര്‍ട്ടി. അതിലെ ലക്ഷക്കണക്കിനു അംഗങ്ങളും അനുഭാവികളും അവരുടെകുടുംബങ്ങളുമാണ്.

പാര്‍ട്ടിയെ തകര്‍ക്കുനത് മണിയേയും, ഹംസയേയും, ചന്ദ്രശേഖരനെ വധിച്ചവരേയും പോലുള്ളവരാണ്. മണി പറഞ്ഞതുപോലുള്ള നേരുകളാണു പാര്‍ട്ടിയെ തകര്‍ക്കുക. മണി പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെന്നുമൊക്കെ പറയുന്ന താങ്കളാണു പാര്‍ട്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മണിയേപ്പോലുള്ള ജന്മങ്ങളെ സംരക്ഷിക്കുന്ന വിജയനും പാര്‍ട്ടി തകര്‍ക്കും. മണി പറഞ്ഞത് നേരല്ല എന്നും അത് തികച്ചും അസ്വാഭവികമാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരാണു പാര്‍ട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഇ.എ.സജിം തട്ടത്തുമല said...

"വിജയനും കൂടെയുള്ള കുറച്ച് പേരും ചെയ്യുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളേക്കുറിച്ച് എഴുതിയാല്‍ ഒന്നും പാര്‍ട്ടി തകരില്ല. വിജയനാണു പാര്‍ട്ടി എന്നു കരുതി ജീവിക്കുന്ന ജീവികള്‍ക്ക് അദ്ദേഹത്തിനെന്തെങ്കിലും പറ്റിയാല്‍ ഈ പാര്‍ട്ടി അറബിക്കടലില്‍ മുങ്ങിപ്പോകുമെന്നൊക്കെ തോന്നാം. വിജയനോ വി എസോ ഒന്നുമല്ല പാര്‍ട്ടി. അതിലെ ലക്ഷക്കണക്കിനു അംഗങ്ങളും അനുഭാവികളും അവരുടെകുടുംബങ്ങളുമാണ്."

അതെ, വിജയനോ വി.എസോ എന്നല്ല, ആര് ഒറ്റയാൻ പട്ടാളം ചമഞ്ഞ് അമ്പട ഞാനേ എന്നു പറഞ്ഞു പോയാലും പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല. പാർട്ടിവിട്ടുപോയാൽ വി.എസ് ആയാലും തിരിഞ്ഞുനോക്കുമ്പോൾ കുറെ കിട്ടാക്കൊതിയന്മാർ മാത്രമേ കൂടെ കാണൂ‍. അത്രയെങ്കിലും താങ്കൾ സമ്മതിച്ചല്ലോ.

“ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ ലാളിത്യവും കരുണയുമാണു വേണ്ടത്.“ തന്നെ! അതുകൊണ്ടാണല്ലോ ടി.പിയുടെ മരണത്തിനു മുമ്പും പിൻപും സി.പി.ഐ.എമ്മുകാരെ ആർ.എൻ.പിക്കാർ കായികമായി ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരിലടക്കം പല രാഷ്ട്രീയ കൊലപാതകങ്ങളും നടന്നപ്പോഴൊക്കെ ഈ ടി.പി യും ആർ.എൻപിക്കാരുമൊക്കെ സി.പി.ഐ.എമ്മിൽ തന്നെയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളിൽ മനംനൊന്ത് മാനസാന്തരപ്പെട്ട് പാർട്ടിമാറിയവരൊന്നുമല്ലല്ലോ ആർ.എൻ.പിക്കാർ. നമ്മളൊക്കെ അന്നുമിന്നും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരാണ്. അല്ലാതെ പാർട്ടിവിടുമ്പോൾ മാത്രം മാനസാന്തരപ്പെട്ട് സമാധാനപ്രിയരായി മാറുന്നവരല്ല. കണ്ണൂരിലും ഭ്രാന്തപ്രദേശങ്ങളിലും മുമ്പ് മാർക്സിസ്റ്റ് അക്രമം നടന്നിട്ടുള്ളതിൽ ഇപ്പോഴത്തെ ആർ.എൻ.പിക്കാർക്കും അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.ടി.പി വധത്തിൽ മാത്രം പ്രതിഷേധിച്ച് സ.വി.എസിനും ഒഴിഞ്ഞുമാറാനാകില്ല.ഇതിനു മുമ്പ് കൊല്ലപ്പെട്ട സി.പി.എമ്മുകാരടക്കം മറ്റെല്ലാ പാർട്ടികളിൽ‌പ്പെട്ടവരും മനുഷ്യരായിരുന്നു. ഇപ്പോൾ മാത്രം വെളിപെപാടുണ്ടായവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയുകതന്നെ ചെയ്യും. അത് അക്രമരാഷ്ട്രീയത്തിനുള്ള പിന്തുണയല്ല. കാളിദാസന് അങ്ങനെയൊക്കെയേ തോന്നൂ. മുമ്പ് ഞാൻ വീണ്ടും ആവർത്തിക്കുന്നു. അക്രമം കേരളത്തിൽ സി.പി.ഐ.എം ഏകപക്ഷീയമായി വിചാരിച്ചാൽ മാത്രം അവസാനിക്കാൻ പോകുന്നില്ല. എ.കെ.ജി സെന്ററിലിരുന്ന് ഏതെങ്കിലും നേതാവ് ശത്രു ആക്രമിക്കാൻ വരുമ്പോൾ സമാധാന സ്ഥാപനാർത്ഥം ചുമ്മാ നിന്നു കൊള്ളണമെന്നുപറഞ്ഞാൽ പാർട്ടി അണികൾ എല്ലാവരും സ്വീകരിച്ചുകൊള്ളണമെന്നില്ല. ടി.പിയെ കൊന്നത് സി.പി.ഐ.എം കാരാണെങ്കിൽ അവരെ എങ്ങനെ സമീപിക്കണമെന്നും എന്ത് നടപടി പാർട്ടിതലത്തിൽ എടുക്കണമെന്നും പാർട്ടിയ്ക്കറിയാം. നാലഞ്ച് പിണറായി വിരുദ്ധരും പാർട്ടി വിരുദ്ധരും കിടന്നു ഉറഞ്ഞുതുള്ളിയാൽ ഒലിച്ചു പോകുന്നതൊന്നുമല്ല കേരളത്തിലെ സി.പി.എം. ഓ! കുറെ ഗാന്ധിയന്മാർ വന്നിരിക്കുന്നു. ഇതുവരെ കൊന്നൊടുക്കപ്പെട്ട മാർക്സിസ്റ്റുകാരാരും അമ്മപെറ്റമക്കളല്ലല്ലോ. കേരളത്തിൽ പൊതുവിൽ ഒരു സമാധാനാന്തരീക്ഷം നിലനിൽക്കുന്നതിൽ സി.പി.ഐ.എമ്മിന്റെ പങ്ക് കുറച്ചുകാണാൻ കണ്ണീനു തിമിരം ബാധിച്ചവർക്ക് കഴിയില്ല.

kaalidaasan said...

>>>>അതെ, വിജയനോ വി.എസോ എന്നല്ല, ആര് ഒറ്റയാൻ പട്ടാളം ചമഞ്ഞ് അമ്പട ഞാനേ എന്നു പറഞ്ഞു പോയാലും പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല. പാർട്ടിവിട്ടുപോയാൽ വി.എസ് ആയാലും തിരിഞ്ഞുനോക്കുമ്പോൾ കുറെ കിട്ടാക്കൊതിയന്മാർ മാത്രമേ കൂടെ കാണൂ‍. അത്രയെങ്കിലും താങ്കൾ സമ്മതിച്ചല്ലോ.<<<<<

എന്തു സമ്മതിച്ചു എന്നാണു താങ്കള്‍ പറയുന്നത്. വി എസ് പാര്‍ട്ടി വിട്ടുപോയാല്‍ എന്തെങ്കിലും  പാര്‍ട്ടിക്ക് പറ്റുമെന്ന് ഞാന്‍ പറഞ്ഞെങ്കിലേ ഈ അസംബന്ധ ജല്‍പ്പനത്തിനു പ്രസക്തിയുള്ളു. പാര്‍ട്ടിയില്‍ മൂന്നു ലക്ഷം അംഗങ്ങളുണ്ട്. വി എസ് പാര്‍ട്ടി വിട്ടുപോയാല്‍ ഇവരില്‍ അധികം പേരൊന്നും അദ്ദേഹത്തിന്റെ കൂടെ പോകില്ല. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ മൂന്നു ലക്ഷം ഇമ്മിണി ബലിയ ഒന്നായി താങ്കള്‍ക്ക് തോന്നുന്നത് വിവരക്കേടാണെന്നു മാത്രം പറയട്ടെ.

ഒറ്റയാൻ പട്ടാളം ചമഞ്ഞ് അമ്പട ഞാനേ എന്നു പറഞ്ഞു നടക്കുന്നത് ആരേപ്പറ്റിയാണെന്നൊക്കെ മനസിലായി. പാര്‍ട്ടി പിന്തുണച്ചില്ലെങ്കിലും സമൂഹത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ്, വിഎസ് ഒറ്റയാനായി പല വിഷയങ്ങളിലും ഇടപെടുന്നത്. അതുകൊണ്ട് പാര്‍ട്ടി ക്കു ഗുണമുണ്ട്. നിഷ്പക്ഷമതികളായ അനേകം പേര്‍ പാര്‍ട്ടിയെ പിന്തുണക്കും. അദ്ദേഹം പോയാല്‍ ആ പിന്തുണ നഷ്ടപ്പെടും. പാര്‍ട്ടി ചുക്കാണോ ചുണ്ണാമ്പാണോ സംഭവിക്കുക എന്നപ്പോള്‍ മനസിലാകും.

വി എസ് ഒറ്റയാള്‍ പട്ടാളമാണെന്നൊക്കെ തോന്നുന്നത് താങ്കളുടെ പിണറായി ഭക്തി കാരണമാണ്. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിജയം  എല്‍ ഡി എഫിനു ലഭിക്കുമായിരുന്നു. ഡാങ്കേ വിജയനല്ലായിരുന്നു പാര്‍ട്ടി സെക്രട്ടറിയെങ്കില്‍. വിജയനും കിങ്കരന്‍മാരും ആരോഗ്യ നാടകം ആടിയതും, വിരേന്ദ്ര കുമാറിനെ എല്‍ ഡി എഫില്‍ നിന്നും ചവുട്ടിപ്പുറത്താക്കിയതും ഒഴിവാക്കിയിരുന്നെങ്കില്‍  ഭരണം നിശ്ചയമായും ലഭിക്കുമായിരുന്നു. പിടിപ്പുകേടുകൊണ്ട് പറശാല നഷ്ടപ്പെട്ടു. ഇതാ ഇപ്പോള്‍ നെയാറ്റിന്‍കരയും നഷ്ടപ്പെടാന്‍ പോകുന്നു. ഇതൊക്കെ വിട്ടുകളഞ്ഞാലും മറ്റൊന്ന് നിഷ്പക്ഷമതികളെ എല്‍ ഡി എഫില്‍ നിന്നം ​അകറ്റി. ജയിച്ചു വന്നാലും വി എസിനേക്കൊണ്ട് ഭരിപ്പിക്കില്ല എന്ന് വോട്ടര്‍മാരില്‍ കുറേപ്പേര്‍ക്ക് തോന്നി. അതുകൊണ്ട് അവര്‍ എല്‍ ഡി എഫിനു വോട്ടു ചെയ്തില്ല. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന വിജയന്റെ ധാര്‍ഷ്ട്യമാണാ വിജയം ഇല്ലാതാക്കിയത്. ഭൂപരിഷ്കരണത്തിനു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വിപ്ളവകരമായ നീക്കമായിരുന്നു സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചെടുക്കുക എന്നത്. അതിനെ തകര്‍ത്തുകളഞ്ഞില്ലേ വിജയന്‍. അതിനദ്ദേഹത്തിനു കൂട്ടു നിന്ന മണി ഇപ്പോള്‍  കേരള സി പി എമ്മിന്റെ ഏറ്റവും വലിയ പ്രതിസന്ധിക്ക് വഴിമരുന്നിടുകയും ചെയ്തിരിക്കുന്നു.

വി എസ് പോയാല്‍ കിട്ടാക്കൊതിയന്‍മാര്‍ മാത്രമല്ല, പാര്‍ട്ടിയെ ഉപേക്ഷിക്കുക. താങ്കളേപ്പോലെ പാര്‍ട്ടി സെക്രട്ടറിയോട് അന്ധമായ വിധേയത്വമില്ലാത്ത ലക്ഷക്കണക്കിനു പ്രവര്‍ത്തകരും അനുഭാവികളും പര്‍ട്ടിക്കുണ്ട്. പാര്‍ട്ടി അംഗങ്ങളലാത്തവര്‍. അവരില്‍ പലരും  വിട്ടുപോകും. പറ്റുമെങ്കില്‍ വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നോക്ക്. അപ്പോള്‍ അറിയാം.

kaalidaasan said...

>>>>അതുകൊണ്ടാണല്ലോ ടി.പിയുടെ മരണത്തിനു മുമ്പും പിൻപും സി.പി.ഐ.എമ്മുകാരെ ആർ.എൻ.പിക്കാർ കായികമായി ആക്രമിച്ചുകൊണ്ടിരിക്കുന്നത്. <<<<<

ഞാന്‍ എഴുതിയത് ചന്ദ്രശേഖരന്‍ എന്ന വ്യക്തിയേക്കുറിച്ചാണ്. അദ്ദേഹം കൊന്ന സി പി എ കാരുടെ വിവരം പറയൂ സഖാവേ?

തോക്കും വെടിയുണ്ടായുമായി എ സി ഇന്നോവയില്‍ നടക്കുന്ന വിജയനെയും, ആരും കൂടിനില്ലാതെ ഏകനായി ഒരു മോട്ടോര്‍ സൈക്കിളില്‍ നടന്ന ചന്ദ്രശേഖരനെയും ആണു ഞാന്‍ തരതമ്യം ചെയ്തത്.

kaalidaasan said...

>>>>രാഷ്ട്രീയ കൊലപാതകങ്ങളിൽ മനംനൊന്ത് മാനസാന്തരപ്പെട്ട് പാർട്ടിമാറിയവരൊന്നുമല്ലല്ലോ ആർ.എൻ.പിക്കാർ. <<<<<

ആണെന്ന് ആരും പറഞ്ഞില്ലല്ലോ. എന്തുകൊണ്ട് ആര്‍ എം പി ഉണ്ടായി എന്ന ചന്ദ്രശേഖരന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടി നിലകൊള്ളേണ്ട സി പി എമ്മിനെ മുതലാളിപക്ഷത്തേ കൊണ്ടുപോയപ്പോളാണു അദ്ദേഹം പാര്‍ട്ടി വിട്ടത്. ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും ഇപ്പോളും പാര്‍ട്ടിയുടെ ഇഷ്ടക്കാരാണെന്നത് ആ ആരോപണം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഫരീസിനേക്കൊണ്ട് പാര്‍ട്ടി ചാനലില്‍ വരെ വി എസിനെതിരെ ആക്രോശിക്കാന്‍ അവസരമുണ്ടാക്കി, വിജയന്‍ വ്യക്തിപരമായി പാര്‍ട്ടി ചാനലില്ന്റെ സാരഥിയാക്കിയ ജോണ്‍ ബ്രിട്ടാസ്. എന്നിട്ട് അദ്ദേഹം പാര്‍ട്ടി ചാനലിനെ ഉപേക്ഷിച്ച് മുര്‍ഡോക്കിന്റെ ചാനലിലേക്കും പോയി. ദേശാഭിമനി എന്ന പാര്‍ട്ടി പത്രം ഇ പി ജയരാജന്റെ പേരിലേക്ക് എഴുതി എടുത്തു വിജയനെന്ന പാര്‍ട്ടി സെക്രട്ടറി. മുതലാളിമാര്‍ക്ക് സുഖിക്കാന്‍ വേണ്ടി പഞ്ച നക്ഷത്ര ഹോട്ടലുണ്ടാക്കി സെക്രട്ടറി. ഭൂപരിഷ്കരണം എന്ന പാര്‍ട്ടി നയത്തെ വ്യഭചരിച്ച്, അത് കാലഹരണപ്പെട്ടു എന്ന് വകുപ്പു സെക്രട്ടറിയേക്കൊണ്ട് പല വേദികളിലും പറയിച്ചു ഇളമരം കരീം. എച് എം റ്റിയുടെ ഭൂമി സ്വകര്യ വ്യക്തികള്‍ക്ക് വിറ്റു ഈ കമ്മൂണിസ്റ്റു മന്ത്രി. മണല്‍ മാഫിയ, മദ്യ മാഫിയ, ഭൂമാഫിയ തുടങ്ങി അസംഖ്യം മാഫിയകളൊക്കെ വിജയന്റെ കാര്‍മ്മികത്വത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ സഹചരികളാണിന്ന്. ഇതുപോലുള്ള വലത് പക്ഷ വ്യതിയാനങ്ങളോട് കലഹിച്ചായിരുന്നു, ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടത്.

kaalidaasan said...

>>>>ഇതിനു മുമ്പ് കൊല്ലപ്പെട്ട സി.പി.എമ്മുകാരടക്കം മറ്റെല്ലാ പാർട്ടികളിൽ‌പ്പെട്ടവരും മനുഷ്യരായിരുന്നു. ഇപ്പോൾ മാത്രം വെളിപെപാടുണ്ടായവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയുകതന്നെ ചെയ്യും. അത് അക്രമരാഷ്ട്രീയത്തിനുള്ള പിന്തുണയല്ല. കാളിദാസന് അങ്ങനെയൊക്കെയേ തോന്നൂ. മുമ്പ് ഞാൻ വീണ്ടും ആവർത്തിക്കുന്നു. അക്രമം കേരളത്തിൽ സി.പി.ഐ.എം ഏകപക്ഷീയമായി വിചാരിച്ചാൽ മാത്രം അവസാനിക്കാൻ പോകുന്നില്ല. <<<<<

ഇതിനുമുമ്പ് കൊല്ലപ്പെട്ട എല്ലാ സി പി എം കാരുടെ പ്രശ്നത്തിലും  വി എസ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ആരുടെകൊലപാതത്തോടാണു പ്രതികരിക്കാതിരുന്നതെന്ന് തങ്കള്‍ പറയണം. ഇപ്പോള്‍ മാത്രം വെളിപാടുണ്ടായി എന്നതൊക്കെ താങ്കളുടെ അജ്ഞത. വി എസുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും താങ്കള്‍ ചോദ്യം ചെയ്യുന്നുണ്ടല്ലോ. പിന്നെ ഇത് മാത്രം പ്രത്യേക എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ.

ആരൊക്കെ വിചാരിച്ചാല്‍ അക്രമം കേരളത്തില്‍ അവസാനിക്കും എന്നതൊക്കെ താങ്കള്‍ കൂലം കഷമായി ചിന്തിച്ചു കൊള്ളുക. സി പി എം കൊലപാതകം ​നടത്തി എന്ന് മണി പറഞ്ഞു. അതും ല്സിറ്റുണ്ടാക്കി ആസൂത്രിതമായി നടത്തി എന്നാണ്. ചന്ദ്രശേഖരന്‍ കൊലപാതത്തില്‍ സി പി എമ്മിനു പങ്കുണ്ട് എന്ന പോലീസിന്റെ കണ്ടെത്തലിനോട് പ്രതികരിച്ചാണത് പറഞ്ഞതും. അത് നേരാണെന്നും സ്വാഭാവികമാണെന്നും താങ്കള്‍ പറഞ്ഞു ക്ഴിഞ്ഞു. അത് എന്തിനുള്ള പിന്തുണയാണെന്ന് വായിക്കുന്നവര്‍ മന്ദബുദ്ധികളല്ലെങ്കില്‍ മനസിലാകും.മറ്റുള്ള എത്ര പേര്‍ കൊലപാതകം നടത്തുന്നുണ്ട് എന്നതൊന്നും ഇതുമായി ബന്ധപ്പെട്ടതല്ല.

kaalidaasan said...

>>>>എ.കെ.ജി സെന്ററിലിരുന്ന് ഏതെങ്കിലും നേതാവ് ശത്രു ആക്രമിക്കാൻ വരുമ്പോൾ സമാധാന സ്ഥാപനാർത്ഥം ചുമ്മാ നിന്നു കൊള്ളണമെന്നുപറഞ്ഞാൽ പാർട്ടി അണികൾ എല്ലാവരും സ്വീകരിച്ചുകൊള്ളണമെന്നില്ല. <<<<<

വേണ്ട. മണി ചെയ്ത പോലെ ലിസ്റ്റുണ്ടാക്കി, വെടി വച്ചും. കുത്തിയും, തല്ലിയും കൊല്ലണം. എന്നിട്ട് അത് നേരാണെന്നും സ്വാഭാവികമാണെന്നും കൂടി പറയണം. പറ്യാന്‍ പ്രഹ്യേക ലൈസന്‍സൊന്നും വേണ്ടല്ലോ. അതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്നൊക്കെ കേള്‍ക്കുന്നവരല്ലേ തീരുമാനിക്കുക.

kaalidaasan said...

>>>>ടി.പിയെ കൊന്നത് സി.പി.ഐ.എം കാരാണെങ്കിൽ അവരെ എങ്ങനെ സമീപിക്കണമെന്നും എന്ത് നടപടി പാർട്ടിതലത്തിൽ എടുക്കണമെന്നും പാർട്ടിയ്ക്കറിയാം <<<<<

പാര്‍ട്ടി തലത്തില്‍ എന്തൊക്കെ ചെയ്യണമെന്നത് പര്‍ട്ടിയുടെ അഭ്യന്തര കാര്യം. അതിലൊന്നും ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല. പാര്‍ട്ടി ശിക്ഷിച്ചാലും വെറുതെ വിട്ടാലുമതിനെ ആരും ഗൌനിക്കില്ല. പക്ഷെ പാര്‍ട്ടിയെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ കൈകാര്യം ചെയ്യാന്‍ ആരുമേല്‍പ്പിച്ചിട്ടില്ല. റ്റി പി യെകൊന്നത് ആരാണെങ്കിലും അവരെ കണ്ടെത്തി വിചാരണ ചെയ്ത് ശിക്ഷിക്കേണ്ടത് പോലീസിന്റെയും കോടതിയുടെയും കടമയാണ്. അതാണിപ്പോള്‍ അവര്‍ ചെയ്യുന്നത്.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: “മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ മൂന്നു ലക്ഷം ഇമ്മിണി ബലിയ ഒന്നായി താങ്കള്‍ക്ക് തോന്നുന്നത് വിവരക്കേടാണെന്നു മാത്രം പറയട്ടെ."

പ്രിയ കാളിദാസൻ,

ഇത് ഒരു വിവരദോഷിയുടെ ബ്ലോഗാണ്. താങ്കളെ പോലെ വിവരമുള്ളവർ (വിവരം വളരെ കൂടുതലുള്ളവർ) എന്റെ ബ്ലോഗ് വായിക്കുകയോ കമന്റുകൾ ഇടുകയോ ചെയ്ത് സമയം കളയണമെന്നില്ല.

kaalidaasan said...

പ്രിയ സജിം,
ഒരു പോസ്റ്റ് എഴുതി പൊതു വേദിയില്‍ പരസ്യപ്പെടുത്തി, മറ്റുള്ളവര്‍ക്ക് അഭിപ്രായം എഴുതാന്‍ തുറന്നു വച്ചത്കൊണ്ട്, ഞാനും വായിച്ചു. അഭിപ്രായം എഴുതി. പിന്നെ സമയം. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ. ഉള്ളവര്‍ അതുപയോഗപ്പെടുത്തുന്നു.